അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചിരിക്കുന്നത്. സാംസ്‌കാരികമന്ത്രി വി.എന്‍.വാസവന്‍് ഇക്കാര്യം അറിയിച്ചത്.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

മെയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോര്‍ജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂതകാല’ത്തിലൂടെ രേവതി മികച്ച നടിയുമായി.

ദിലീഷ് പോത്തന്‍ സംവിധായകനായും ആവാസ വ്യൂഹം മികച്ച ചിത്രമായും ക്രിഷാന്ത് തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍ എന്നിവരായിരുന്നു ഗായികയും ഗായകനും. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍.

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി,തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം,ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി,കഥ- ഷാഹി ,കബീര്‍- നായാട്ട്,സ്വഭാവനടി- ഉണ്ണിമായ- ജോജി,സ്വഭാവനടന്‍- സുമേഷ് മൂര്‍ – കള,രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍. നിഷിദ്ധോ -താരാ രാമാനുജന്‍,മികച്ച ജനപ്രിയ ചിത്രം- ഹൃദയം,നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചവിട്ട്,വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി,
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം,ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി,കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം,ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട് ,സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി,സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം ,ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം,സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍.