വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്: അരങ്ങേറ്റം സുഹൃത്തിന്റെ നിർമ്മാണത്തിലൂടെ

','

' ); } ?>

കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ 46 ലക്ഷം രൂപ മുടക്കി ലമ്പോർഗിനി ഉറുസ് സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്. ഇൻഫോപാർക്കിലെ തന്നെ മറ്റൊരു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിലാണ് അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വീട്ടിരിക്കുന്നത്. സഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപെടുത്തിയിരിക്കുന്നത്. സുഹൃത്തായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനം വേണു എടുത്തത്.

ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു അഡ്വെഞ്ചർ ട്രാവലർ കൂടിയാണ്. ലംബോർഗിനി , ഹുറാക്കൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു എം1000 എക്സ്ആർ ബൈക്ക് എന്നിവയുൾപ്പെടെ മറ്റ് ഉയർന്ന നിലവാരമുള്ള വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ലോകത്തിലെ തന്നെ വളരെ സ്പെഷ്യൽ കാർ ആയി കരുതപ്പെടുന്ന ഈ ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ “സാഹസം” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു

ഡയറക്ടർ ബിബിൻ കൃഷ്ണയടക്കം ഒട്ടേറെ IT ജീവനക്കാർ ഭാഗമായുള്ള സിനിമയിൽ വേണുവിന്റെ വരവോട് കൂടി സിനിമ ITജീവനക്കാർക്കിടയിൽ വലിയൊരു തരംഗം സൃഷ്ട്ടിച്ചു. മാത്രമല്ല സഹസത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ ഈ അടുത്തകാലത്താണ് കൊച്ചി സ്മാർട്ട്സിറ്റിയിലും പരിസരത്തും ചിത്രീകരണം നടത്തിയത്.