ഹിമാലയന്‍ യാത്രയില്‍ അത്ഭുതപ്പെടുത്തിയ അഘോരിയെക്കുറിച്ച് രജനി.. വൈറലായ പ്രസംഗം കേള്‍ക്കാം..

സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സൂപ്പര്‍ താരം രജനീകാന്ത് നടത്തിയ പ്രസംഗമാണ് ആരാധകരും സിനിമാപ്രേമികള്‍ക്കുമിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തന്റെ ഹിമാലയന്‍ യാത്രയില്‍ വെച്ച് കണ്ടുമുട്ടിയ അഘോരിയെക്കുറിച്ച് രജനി മോഹന്‍ ലാല്‍ സൂര്യ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് രജനി സംസാരിച്ചത്.

”ഹിമാലയന്‍ യാത്രയ്ക്കിടയില്‍ ഗംഗാതീരത്ത് വെച്ചാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. അതു കണ്ടെത്താനായില്ല. അത്ര പ്രിയപ്പെട്ടതായത് കൊണ്ട് അതു നഷ്ടപ്പെടുത്താനും മനസ് വന്നില്ല. ഞാന്‍ അവിടെയല്ലാം അതു തിരഞ്ഞുനടന്നു. ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു.

അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. പിന്നീട് ഞാന്‍ പോക്കറ്റില്‍ നിന്നും പണം എടുത്തു അദ്ദേഹത്തിന്റെ കയ്യില്‍ വച്ചുകൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എനിക്ക് പണം ആവശ്യത്തിനുണ്ട്. ഇതുവേണ്ട, നിങ്ങള്‍ക്ക് രുദ്രാക്ഷം വേണമല്ലേ. ഞാന്‍ ഞെട്ടിപ്പോയി. വേണം എന്ന് ഞാന്‍ മറുപടി പറഞ്ഞ?ു.
എന്നാല്‍ അതുനിങ്ങള്‍ക്ക് ലഭിക്കും എന്നു പറഞ്ഞ് അദ്ദേഹം നടന്നുപോയി.

പക്ഷേ കണ്ടെത്താനായില്ല. പിറ്റേന്ന് ഞാന്‍ കുറച്ച് ദൂരെയുള്ള ഒരു ആശ്രമത്തിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞാണ് ഞാന്‍ അവിടെ പോകാന്‍ തീരുമാനിച്ചത്. പക്ഷേ എന്തോ അന്നുതന്നെ പോകാന്‍ തോന്നി. അവിടെ ചെന്നപ്പോള്‍ ആശ്രമത്തിലുള്ളവര്‍ പറഞ്ഞു. താങ്കളെ കാണാന്‍ ഒരു സ്ത്രീ കാത്തിരിക്കുന്നുണ്ടെന്ന്. അത്ഭുതത്തോടെ ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി. ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു..”