ഇനി മാറ്റില്ല “മെസ്സേജ് അയച്ചത് മമ്മൂട്ടി തന്നെ; വിൻസി അലോഷ്യസ്

','

' ); } ?>

തന്റെ പേര് മാറ്റാൻ കാരണം നടൻ മമ്മൂട്ടിയുടെ പേരിൽ തന്നെയാരോ കബളിപ്പിച്ചതാണെന്ന് കുറച്ചു മാസങ്ങൾക്ക് മുന്നേ നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണെന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചത് മമ്മൂട്ടിയല്ലെന്നും അദ്ദേഹം തന്നെ അത് തന്നോട് പറഞ്ഞെന്നുമായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.എന്നാൽ ഇപ്പോഴിതാ അന്ന് മെസ്സേജ് അയച്ചത് മമ്മൂട്ടി തന്നെയാണെന്നും അദ്ദേഹമത് മറന്നുപോയതാണെന്നും തുറന്നു പറയുകയാണ് വിൻസി. ‘സൂത്രവാക്യം’ എന്ന ചിത്ത്രതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിൻസി.

മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പര്‍ നിര്‍മാതാവായ ജോര്‍ജിന് അയച്ച് താന്‍ ഉറപ്പുവരുത്തിയെന്നുമാണ് നടി ഇപ്പോള്‍ പറയുന്നത്. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

“കണ്ണൂര്‍ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ഒരാള്‍ എനിക്ക് മമ്മൂക്കയുടെ നമ്പര്‍ തന്നിരുന്നു. വിളിച്ചുബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മെസേജ് അയച്ചത്. ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലേക്ക് മമ്മൂക്ക വന്നിരുന്നു. സ്റ്റേജില്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി, മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിന്‍ സി എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക, ഞാന്‍ അറിഞ്ഞിട്ടില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. അപ്പോൾ പിന്നെ ആ നമ്പറിലേക്ക് ഇനി മെസേജ് അയക്കേണ്ട എന്ന് കരുതി. പിന്നീട് അത് ട്രോളായി. പിന്നീട് ആ നമ്പറില്‍നിന്ന് തന്നെ എനിക്ക് മെസേജ് വന്നു, വിന്‍സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ്. തനിക്ക് മതിയായില്ലല്ലേ, എന്നൊക്കെ എനിക്ക് ഉള്ളില്‍ തോന്നി. എന്താണ് ഈ സംഗതി എന്ന് മനസിലാവാതെ ഞാന്‍ നമ്പര്‍ സ്‌ക്രീന്‍ഷോട്ട് ചെയ്ത് ജോര്‍ജേട്ടന് മെസേജ് അയച്ചു. ഇത് ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോള്‍, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഇത്രേം കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂടാ. മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് ഞാന്‍ പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് എന്തോ ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓര്‍മയില്ല. പിന്നീട് ഞാന്‍ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തുവെച്ചു. മമ്മൂക്കാ, ഇതുകാരണമാണ് ഞാന്‍ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോള്‍, സോറി ഞാന്‍ മറന്നുപോയി എന്ന് പറഞ്ഞു”.വിൻസി അലോഷ്യസ് പറഞ്ഞു.