“തുടക്കത്തിൽ എന്റെ ശബ്ദത്തെ അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയ്യാറായിരുന്നില്ല”; ശ്രുതി ഹാസൻ

','

' ); } ?>

തുടക്കത്തിൽ തന്റെ ശബ്ദത്തെ അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയ്യാറായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടിയും ഗായികയുമായ ശ്രുതിഹാസൻ. തമിഴില്‍ ശബ്ദത്തിന് വലിയ ട്രോളാണ് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നത് വളരെ കുറവായിരുന്നെന്നും ശ്രുതി കൂട്ടിച്ചേർത്തു. ശ്രുതി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന രജനികാന്ത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘തമിഴിലെ എന്റെ തുടക്കനാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്റെ ശബ്ദം ഡീപ്പ് ആയതായിരുന്നു കാരണം. എന്നാല്‍ ബോളിവുഡിൽ എന്റെ ശബ്ദം ഓകെ ആയിരുന്നു. കാരണം അവര്‍ക്ക് അത്തരം ഡീപ്പും ഡിഫറന്റുമായ ശബ്ദങ്ങള്‍ കുഴപ്പമില്ലായിരുന്നു. മാത്രമല്ല റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ അത്തരം ശബ്ദമുള്ള നദികളാണല്ലോ. അവരുടെ ശബ്ദം എന്നേക്കാളും ഡീപ്പ് ടോണിലുള്ളതാണ്. ശ്രുതി പറഞ്ഞു.

തെലുങ്കില്‍ എന്റെ ശബ്ദത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു. നാഗ് അശ്വിനാണ് തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് മറ്റുള്ളവരും ഓകെ ആയി. സലാറിലും എനിക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനായി. വീരസിംഹ റെഡ്ഡിയിലും ഡബ്ബ് ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ നടന്നില്ല. കൂലിയില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്,’ ശ്രുതി ഹാസന്‍ കൂട്ടിച്ചേർത്തു.