ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം; മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന

','

' ); } ?>

നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ മോഹൻലാലിനെ ആദരിച്ചത്. ഇതൊരു വലിയ ബഹുമതിയാണെന്ന് മോഹൻലാൽ പ്രതികരിച്ചു. കൂടാതെ സ്‌ക്രീനിൽ നിരവധി തവണ സൈനികന്റെ വേഷം ചെയ്തിട്ടുണ്ടെന്നും, അത്തരം സിനിമകൾ ചെയ്യാൻ ഇനിയും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

“ഇതൊരു വലിയ ബഹുമതിയാണ്. കഴിഞ്ഞ 16 വർഷമായി ഞാനും കര സേനയുടെ ഭാഗമാണ്. എന്റെ പരിമിതിക്കുള്ളിൽ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ടിഎ ബറ്റാലിയനുകളിൽ എങ്ങനെ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാം എന്നും രാജ്യത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കരസേനാ മേധാവിയുമായി ചർച്ച ചെയ്തു. അതൊരു ചെറിയ ചർച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുന്നുണ്ട്”, മോഹൻലാൽ പറഞ്ഞു

“ഞാൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജർ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്.” മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരവിതരണത്തിനിടെയാണ് മോഹൻലാലിന് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി നൽകിയത്. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.