വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ( cinema ) നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല
വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ പ്രതികരണവുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ( cinema ) ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബീസ്റ്റിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ( cinema ) അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല- ചന്ദ്രേശഖര്‍ പറഞ്ഞു.
നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് പുറത്തിറങ്ങിയത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.വീരരാഘവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിതുന്നു ബീറ്റ് നല്‍കയിത്. എന്നാല്‍ ചിത്രം ഒരു വിജയ് ചിത്രമായി മാത്രം ഒതുങ്ങി പോയി എന്നു വേണം പറയാന്‍. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.വിജയ് നായകനായെത്തുന്ന പുതിയ സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രശ്മികയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു