സഹസംവിധായകരുടെ സെലക്ഷന്‍ പൂര്‍ത്തിയായി-വിനയന്‍

സംവിധായകന്‍ വിനയന്‍ അടുത്തിടെ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ വേണമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. നാലു പേരെ തെരഞ്ഞെടുത്തതായും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമായി തനിക്ക് അയ്യായിരത്തോളം അപേക്ഷകള്‍ വന്നെന്നും പറയുകയാണ് വിനയന്‍. സഹസംവിധായകരുടെ സെലക്ഷന്‍ പൂര്‍ത്തിയായതായും പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനയന്‍ വ്യക്തമാക്കിയത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

അടുത്ത സിനിമയിലേക്ക് സഹസംവിധായകരായി മുന്നൂ പേരെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നു കാണിച്ച് ഒരാഴ്ച മുന്‍പ് ഒരു പോസ്റ്റിട്ടപ്പോള്‍ fbയിലും watsapലും,നേരിട്ടും ഒക്കെ ആയിട്ട് അയ്യായിരത്തില്‍ പരം പേരാണ് ആഗ്രഹം അറിയിച്ചു മുന്നോട്ടു വന്നത്. അതില്‍ നിന്നും നാലു പേരെ സെലക്ട് ചെയ്തു. ഇപ്പോഴും ധാരാളം കുട്ടികള്‍ അപേക്ഷ അയയ്കുന്നതു കൊണ്ടാണ് തല്‍ക്കാലം സഹസംവിധായകരുടെ സെലക്ഷന്‍ പുര്‍ത്തി ആയ വിവരം അറിയിക്കുന്നത്. fb പേജിലൂടെ താല്‍പ്പര്യം അറിയിച്ചവരില്‍ നിന്നാണ് നാലു പേരെ കണ്ടെത്തിയത്.. ഇപ്പോള്‍ സെലക്ട് ചെയ്തവരേക്കാളും മിടുക്കരായ ധാരാളം പേര്‍ അപേക്ഷിച്ചവരുടെ കുട്ടത്തില്‍ കാണുമെന്നെനിക്കറിയാം.. അവര്‍ക്കെല്ലാം ഭാവുകങ്ങള്‍ നേരുന്നു.. അവരുടെ ആഗ്രഹം പോലെ തന്നെ നാളെ സിനിമയില്‍ എത്താന്‍ അവര്‍ക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു..ഇത്രയേറെ ചെറുപ്പക്കാര്‍ സിനിമയെ ഗൗരവപുര്‍വ്വം കാണുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. എന്റെ കുടെ ജോലി ചെയ്യാന്‍ ഇത്രയേറെപ്പേര്‍ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷം.

മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയ നിലപാടുകളുടെ പേരില്‍ ഉണ്ടാക്കിയ കുറേ ശത്രുക്കളേം പ്രതിസന്ധികളും, നേരിടേണ്ടിവന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ മറ്റാരേക്കാളും എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകള്‍ ഇന്നും എന്റെ പിന്നാലെ ഉണ്ട്.. പക്ഷേ അഞ്ചു ദോഷൈക ദൃക്കുകള്‍ക്കു ബദല്‍ അഞ്ഞൂറു സ്‌നേഹം നിറഞ്ഞ സപ്പോര്‍ട്ടേഴ്‌സ് ഉണ്ടന്നുള്ളതാണ് എന്റെ ശക്തി അതിനുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ..സിനിമയിലേക്കുവരാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം.. കിട്ടുന്നതു വരെ.. നിരാശകൊണ്ടു പരിശ്രമം നിര്‍ത്തരുത്..ആശംസകള്‍