തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവില്‍ കഴിയുകയാണ്. നടന്‍ മനോബാലയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തു വിട്ടത്.

അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്.

നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവന്‍, നടികര്‍, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

അഭിനയത്തിനു പുറമേ മികച്ച ഒരു ഡിസൈനര്‍ കൂടിയായി പാണ്ഡു കഴിവ് തെളിയിച്ചിരുന്നു. ‘ക്യാപ്പിറ്റല്‍ ലെറ്റെര്‍സ്’ എന്ന പേരില്‍ ഒരു ഡിസൈന്‍ സ്ഥാപനവും പാണ്ഡു നടത്തിയിരുന്നു. തമിഴ് നാട് സര്‍ക്കാരിന്റെ ടൂറിസം ലോഗോയും , രാഷ്ട്രീയ പാര്‍ട്ടിയായ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നമായ രണ്ടിലയും പാണ്ഡുവാണ് ചെയ്തത്.

അശ്വിന്‍ കുമാര്‍, രാംകുമാര്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനമായി പാണ്ഡു അഭിനയിച്ചത്. ക്യാപിറ്റല്‍ ലെറ്റേഴ്സ് എന്ന പേരില്‍ ഒരു കമ്പനി വിജയകരമായി നടത്തിക്കൊണ്ടിരുന്ന പാണ്ഡു, ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരുടെ വസതികളുടെയും ഓഫിസുകളുടെയും നെയിംബോര്‍ഡുകള്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിരുന്നു.

നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവന്‍, നടികര്‍, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.