മീ ടൂ- ആരോപണത്തില്‍: മറുപടിയുമായ് മുകേഷ്

 

സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുബൈയ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ് ആരോപിക്കുന്നു.തുടര്‍ന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്‌ളൈറ്റില്‍ തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.

എന്നാല്‍ തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ആരോപണത്തോടുള്ള മുകേഷിന്റെ പ്രതികരണം. ‘കോടീശ്വരനൊക്കെ എത്ര വര്‍ഷം മുമ്പ് നടന്നതാണ്. ഇത്രയും നാള്‍ അവര്‍ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരില്‍ ആര്‍ക്കും ഒരു പൈസ ഞാന്‍ തരില്ല’ -ഇതായിരുന്നു മുകേഷിന്റെ പ്രതികരണം.