”സന്യാസിനി”മനസ്സില്‍ മൂളാത്ത മലയാളിയുണ്ടോ

വയലാറിന്റെ ഓര്‍മ്മദിനമാണിന്ന് (ഒക്ടോ 27). ”സന്യാസിനി” എന്ന ഗാനം പിറന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സംഗീതനിരൂപകന്‍ രവി മേനോന്‍. രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് പിന്നില്‍ വയലാര്‍ ദേവരാജന്‍ യേശുദാസ് സഖ്യത്തിന്റെ ഇന്ദ്രജാല സ്പര്‍ശം മാത്രമല്ല, ഹരിഹരന്‍ എന്ന സംവിധായകന്റെ പ്രതിഭാവിലാസം കൂടിയുണ്ടെന്ന് അറിയണമെന്ന് അദ്ദേഹം പറയുന്നു. ‘അനന്തരം സംഗീതമുണ്ടായി’ എന്ന പുസ്തകത്തില്‍ നിന്നുള്ള കുറിപ്പാണ് രവിമേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.