‘റേഷന്‍ ഷോപ്പിലൂടെ സ്ത്രീധനമല്ല നല്‍കുന്നത്’: പരസ്യത്തിനെതിരെ കമല്‍ഹാസന്‍

പൊങ്കലിന് തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരസ്യപ്രചാരണത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ഭരണകക്ഷി നടത്തുന്ന പ്രചാരണം ആഭാസമാണെന്ന് പറഞ്ഞ കമല്‍ ഹൈക്കോടതി വിലക്കിയിട്ട് പോലും റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടച്ചുന്നത് നെറികെട്ട രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി. പൊങ്കല്‍ പലഹാരം വാങ്ങാന്‍ സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷന്‍ കടയില്‍ സാധനം വിതരണം ചെയ്യുന്നതെന്ന് കമല്‍ഹാസന്‍ പരിഹസിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
കമല്‍ഹാസന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

‘റേഷന്‍ ഷോപ്പില്‍ നല്‍കുന്നത് അമ്മായിയപ്പന്റെ ഹോം പൊങ്കല്‍ ലഘുഭക്ഷണമല്ല. ഭരണകക്ഷി സ്വന്തം പണം നല്‍കുന്നത് പോലെ പരസ്യം ചെയ്യുന്നത് അശ്ലീലമാണ്. റേഷന്‍ ഷോപ്പ് പ്രചാരണം ഹൈക്കോടതി ഉത്തരവിട്ട ശേഷവും തുടരുന്നത് കുള്ളന്‍ നാര്‍സിസിസമാണ്. യഥാര്‍ത്ഥ കുറുക്കന്മാരോട് ക്ഷമിക്കുക.’