മോഹന്‍ലാല്‍ എന്റെ തിരക്കഥ മാറ്റം വരുത്തി ,വെളിപ്പെടുത്തലുമായി ജിജോ പുന്നൂസ്

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് സിനിമയുടെ കഥാകൃത്തായ ജിജോ പുന്നൂസ്. തിരക്കഥയുടെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു കേന്ദ്ര കഥാപാത്രമെന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന് രണ്ടാം സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ പല മാറ്റങ്ങളുമുണ്ടായി. 22-ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് അദ്ദേഹം സ്വന്തം ബ്ലോഗില്‍ കുറിച്ചു.

ഒറിജിനല്‍ തിരക്കഥയും പ്രൊഡക്ഷന്‍ ഡിസൈനും ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍, ഡി ഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ‘കാപ്പിരി ഭൂതം’ എന്ന ആശയം ഞങ്ങള്‍ പുനരാരംഭിക്കും. 2022 ഡിസംബറില്‍, ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ വെബ്‌പേജില്‍ പ്രസിദ്ധീകരിക്കും എന്നാണ് ജിജോ പറയുന്നത്.

ഈ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നയിച്ച മെമ്മറി ഇവന്റുകളില്‍ നിന്ന് പ്രതിബദ്ധതയുള്ളതിനാല്‍ താന്‍ ഇത് ഇവിടെ വിശദമായി വിവരിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തെങ്കിലും വിവാദം ഉണ്ടായാല്‍ ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംബന്ധിച്ച പോയിന്റുകള്‍ വ്യക്തമാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. 2018-ലാണ് ബറോസിന്റെ ആലോചനകള്‍ തുടങ്ങുന്നത്. 2019-ല്‍ എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചാണ് ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് ഒരു മലയാളം സിനിമ സാധ്യമാണെന്ന് ജിജോ മോഹന്‍ലാലിനെ അറിയിക്കുന്നത്. എന്നാല്‍ തനിക്ക് ആ സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കില്ല എന്നും ജിജോ പറഞ്ഞിരുന്നു. ഇതോടെ മോഹന്‍ലാല്‍ സിനിമ സ്വയം സംവിധാനം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.

കൊവിഡ് പ്രതിസന്ധികള്‍ മൂലം സിനിമയുടെ ചിത്രീകരണം പലയാവര്‍ത്തി മുടങ്ങി, ആ കാലയളവില്‍ സിനിമയുടെ തിരക്കഥയില്‍ പല മാറ്റങ്ങളും സംഭവിച്ചു. 2022 ഏപ്രില്‍ അവസാനത്തില്‍ ബറോസ് നിധിയുടെ ചുവരുകളില്‍ കറങ്ങുന്ന സീന്‍ എക്സിക്യൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍ തന്നെ ക്ഷണിച്ചിരുന്നു. ബറോസിലെ തന്റെ പങ്കാളിത്തം ഇതുമാത്രമാണെന്നും അദ്ദേഹം പറയുന്നു.