“ഇന്നേവരെ മലയാള സിനിമയിൽ നടക്കാത്ത ഒരു കൈൻഡ് ഓഫ് ഡീൽ, പ്രൊഡ്യൂസർ എന്ന നിലയിൽ ആന്റണി അത് സ്വീകരിച്ചു”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യം 3 യുടെ ഗ്ലോബൽ റെെറ്റ്സ് പനോരമയ്ക്ക് നൽകിയതിൽ വ്യക്തത വരുത്തി സംവിധായക ജീത്തു ജോസഫ്. ഇന്നേവരെ മലയാള സിനിമയിൽ നടക്കാത്ത ഒരു കൈൻഡ് ഓഫ് ഡീൽ പനോരമ ഓഫർ ചെയ്തുവെന്നും, ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ആന്റണി അത് സ്വീകരിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, മലയാളത്തിന്റെ ഒടിടി തീയേറ്ററിക്കൽ പോലെയുള്ള കാര്യങ്ങൾ മാത്രമാണ് അവർക്ക് കൊടുത്തതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ക്രിപ്റ്റ് വായിച്ചപ്പോ തൊട്ട് അവർ ഇതിനകത്ത് നമ്മുടെ കൂടെ ഉണ്ട്. അവർക്ക് ഹിന്ദി പാരൽ ആയിട്ട് ചെയ്യണം എന്ന് പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. പക്ഷേ ചില ഏരിയയിൽ കേരളത്തിൽ വർക്ക് ആകുന്ന പോലെ അവിടെ വർക്ക് ആവില്ല. കുറച്ച് ചേഞ്ചസ് വരുത്തണം എന്നുണ്ട് എന്ന അവർ പറഞ്ഞിരുന്നു, അത് കഴിഞ്ഞ് പടം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന് തീരാൻ ആയപ്പോഴേക്കും ആന്റണി എന്നോട് വന്നു പറഞ്ഞു അവർ ഒരു ഡീൽ ഓഫർ ചെയ്തിട്ടുണ്ടെന്ന്. എന്റയർ റൈറ്റ്സ് എന്ന് പറഞ്ഞാൽ തിയേറ്ററിക്കും ഇതെല്ലാം കൂടി നല്ലൊരു ഡീൽ. ഇന്നേവരെ മലയാള സിനിമയിൽ നടക്കാത്ത ഒരു കൈൻഡ് ഓഫ് ഡീൽ അവർ ഓഫർ ചെയ്തു.’ ജീത്തു ജോസഫ് പറഞ്ഞു.

‘ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ആന്റണി അത് സ്വീകരിച്ചു. അതിന്റെ അർത്ഥം റീമേക്ക് റൈറ്റ്സോ ഇതൊന്നും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ഇന്റർനാഷണൽ റീമേക്ക് റൈറ്റ്സും ബാക്കി ഡബ്ബിങ് ബാക്കി ലാംഗ്വേജിൽ എല്ലാം ആന്റണി തന്നെയാണ്. ഈ മലയാളത്തിന്റെ ഒടിടി അല്ലെങ്കിൽ അങ്ങനെയുള്ള തിയേറ്റിരിക്കൽ അതെല്ലാം ആണ് അവിടെ പോയിരിക്കുന്നത്. അതുമാതിരി ഒരു ഓഫർ കിട്ടുമ്പോൾ എന്തിന് വേണ്ടെന്ന് വെക്കണം. അത്രേ ഉള്ളൂ,’ ജിത്തു ജോസഫ് പറഞ്ഞു.’ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

ദൃശ്യത്തിന്റെ ​ ദൃശ്യം ഫ്രാഞ്ചെെസിയുടെ വേൾഡ‍് വെെഡ് തിയട്രിക്കൽ റെെറ്റ്സ് പനോരമയ്ക്കാണ്. ഒടിടി റിലീസിലെ പൂർണ അധികാരം, എയർബോൺ റെെറ്റ്സ് (വിമാനങ്ങളിലെ ഇൻഫ്ലെെറ്റ് എന്റർടെയിൻമെന്റ് സംവിധാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അവകാശം), ഇന്ത്യൻ ഭാഷകളിൽ ഒഴികെയുള്ള റീമേക്കുകൾക്കുള്ള അധികാര പരിധി എന്നിവയെല്ലാം പനോരമയ്ക്കാണ്.