
സംവിധായകന്‍ കൃഷുമായുള്ള ബന്ധവും, പ്രൊജക്ടുകള്‍ക്കിടയില്‍ എടുക്കുന്ന ഇടവേളകളെ കുറിച്ചും തുറന്നു സംസാരിച്ച് നടി അനുഷ്ക ഷെട്ടി. തന്റെ ഏറ്റവും പുതിയ ചിത്രം ‘ഘാട്ടി’യുടെ പ്രമോഷന്റെ ഭാഗമായി നടൻ റാണ ദഗ്ഗുബാട്ടിയുമായുള്ള അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അനുഷ്ക. അടുത്ത ചിത്രത്തിന് ഇനിയും രണ്ടോ മൂന്നോ വര്‍ഷം എടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
“ഇല്ല, എനിക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യണം. നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്കാനും ഇടയ്ക്കിടെ അഭിനയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ എന്നെ കൂടുതലായി കാണും. എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. അതിനായി ഞാന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ അരുന്ധതി, ബാഹുബലി, ഇപ്പോള്‍ ഘാട്ടി എന്നീ ചിത്രങ്ങളിലെ വയലന്‍സിന്റെ അളവ് വളരെ വലുതാണ്. ഹിറ്റ് മാന്‍ എന്നത് പോലെ എനിക്ക് ഹിറ്റ് വുമണ്‍ ആകാന്‍ സാധിക്കുമോ എന്ന് ഞാന്‍ കൃഷിനോട് പറയുകയായിരുന്നു”. അനുഷ്‌ക പറഞ്ഞു.
“കൃഷ് ജഗര്‍ലമുഡിയ്ക്ക് മാത്രമെ എനിക്ക് ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ കഴിയൂ. സരോജയെ അത്ര നിഷ്‌കളങ്കതയോടെയാണ് കൈകാര്യം ചെയ്തത്. അത് ഇപ്പോഴും എന്റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ഘാട്ടിയിലെ കഥാപാത്രവും വളരെ വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്”, അനുഷ്‌ക കൂട്ടിച്ചേർത്തു.
കൃഷ് ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ഘാട്ടിയില്‍ അനുഷ്‌കയ്‌ക്കൊപ്പം വിക്രം പ്രഭുവും അഭിനയിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സ് ബാനറില്‍ രാജീവ് റെഡ്ഡിയും സായ് ബാബു ജഗര്‍ലമുഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിൽ ജയസൂര്യ നായകനാകുന്ന “കത്തനാരിലും” അനുഷ്ക വേഷമിടുന്നുണ്ട്.