ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡ്…ഹരീഷ് പേരടി

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജന്‍ പി ദേവ് എന്ന നടന്‍ ഗംഭീരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ വിളിച്ചത് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് കാണുന്നതെന്ന് നടന്‍ ഹരീഷ് പേരടി. ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് തന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദിയെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

രാജേട്ടാ… ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്… കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് … നാടകം, മലയാള സിനിമ, തമിഴ് സിനിമ …മുരളിയേട്ടനും കലാഭവന്‍ മണിയും തിലകന്‍ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോള്‍ അതിര്‍ത്തികള്‍ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് … ഈ കത്തെഴുതാനുള്ള പ്രധാന കാരണം…നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത് … നവംബര്‍ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകന്‍ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷണം അറിയിക്കണം….