‘ധബാരി ക്യുരുവി’ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്

ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘ധബാരി ക്യുരുവി’ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. ലോകസിനിമയില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും.

കഥ: പ്രിയനന്ദനന്‍, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന,
ചമയം: ജിത്തു പയ്യന്നൂര്‍. വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍, ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ, സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സലിം റഹ്മാന്‍ പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ).

മലയാളചലച്ചിത്ര നാടക രംഗത്തെ ഒരു സംവിധായകന്‍ ആണ് പ്രിയനന്ദനന്‍. അദ്ദേഹത്തിന്റെ പുലിജന്മത്തിന്റെ 2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആര്‍. മോഹനന്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. ഇ.എം.എസിന്റെ ആരാധകനായ ഒരാള്‍ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു അവതരിപ്പിക്കുന്ന നെയ്ത്തുകാരനാണു് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം. ശേഷം പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു.