“മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തത് ഗുണമാണ് ചെയ്തത്, തീയേറ്ററിലായിരുന്നെങ്കിൽ അത് കിട്ടില്ല”; ബേസിൽ ജോസഫ്

','

' ); } ?>

മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തത് തങ്ങൾക്ക് കൂടുതൽ റീച്ച് നേടി തന്നുവെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനായുമായ ബേസിൽ ജോസഫ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത പടമായിരുന്നു മിന്നൽ മുരളി എന്നും, എന്നാൽ തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെയെന്നും ബേസിൽ ജോസഫ് പറഞ്ഞു. തമിഴ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇനിയിപ്പോള്‍ അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. കാരണം, തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത പടമായിരുന്നു അത്. എങ്ങനെയെങ്കിലും തിയേറ്ററില്‍ ഇറക്കണമെന്ന് ചിന്തിച്ചു. ഇപ്പോഴും പലരും ഞങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഈ സിനിമ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ഒടിടിയില്‍ ഇറക്കിയതുകൊണ്ട് വേറൊരു ഗുണമുണ്ടായി. നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടി.

അവരുടെ പ്രൊമോഷനും ബാക്കി കാര്യങ്ങളുമെല്ലാം എല്ലായിടത്തും എത്തി. ആറോളം രാജ്യങ്ങളില്‍ ആ സിനിമയായിരുന്നു കുറേ നാള്‍ ടോപ് ട്രെന്‍ഡിങ്ങില്‍. സൂപ്പര്‍ഹീറോ സിനിമകള്‍ക്കുള്ള സ്വീകാര്യത കാരണമാണ് അതിന് പിന്നില്‍. ഒരുപക്ഷേ തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. ഇപ്പോള്‍ കാണുന്ന തരത്തില്‍ ഒരു റീച്ച് അതിന് കിട്ടില്ലായിരുന്നു.’ ബേസില്‍ പറഞ്ഞു.

അതിരടിയാണ് ഇനി ബേസിലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് ചിത്രത്തിന്റെ പ്രൊഡ്യുസേഴ്സ്.

മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.