“ഒരു യൂട്രസ് വെച്ച് കൊടുക്ക്, 4 ചാക്കു നെല്ലും വാങ്ങി കൊടുക്ക് എഞ്ചോയ് ചെയ്യട്ടെ'”; പ്രസവത്തെകുറിച്ചുള്ള പരാമർശത്തിൽ വിമർശനം നേരിട്ട് അഖിൽമാരാർ

','

' ); } ?>

പ്രസവം സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത രീതിയിൽ വിമർശനം നേരിട്ട് അഖിൽ മാരാർ. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാറിന്റെ പരാമർശം. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് അഖിൽ മാരാർ കാര്യം പറഞ്ഞത്.

”ഒരുകാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി, സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി.” അഖിൽ മാരാർ പറഞ്ഞു.

“അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടു കൊടുത്ത്, പേടിപ്പിച്ച് പേടിപ്പിച്ച് 9 മാസം പ്രസവിക്കാനും പറ്റാതെ സിസേറിയന്‍ ആക്കി ആകെ കോംപ്ലിക്കേറ്റഡ് ആക്കി.” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.” അഖിൽ മാരാർ കൂട്ടിച്ചേർത്തു.

പിന്നാലെ നിരവധി പേരാണ് അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ‘തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം എന്നാലും പറയുവാ നോ യൂട്രസ്, നോ ഓപ്പീനിയന്‍!, ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവര്‍ക്കും നിസാരവും തമാശയും ആയിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും അറിയൂ, അന്ന് പ്രസവിച്ച് സ്ത്രീകള്‍ മരിച്ച് പോയാലും നിസാരമായിരിക്കും, ഇന്ന് അങ്ങിനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രിയില്‍ കൊണ്ട് പോകുന്നതുമൊക്കെ, എന്റെ ദൈവമേ ഇങ്ങനെ വന്നു മണ്ടത്തരം ഇത്രയും ആത്മവിശ്വാസത്തോടെ പറയുന്നു. എന്താ പറയാ ഇയാളെ പറ്റി, ഒരു യൂട്രസ് വെച്ച് കൊടുക്ക്. 4 ചാക്കു നെല്ലും വാങ്ങി കൊടുക്ക് എഞ്ചോയ് ചെയ്യട്ടെ’ എന്നാണ് ചില കമന്റുകള്‍.

പ്രസവിച്ചവര്‍ക്ക് അറിയാം എത്ര വേദന അനുഭവിക്കുന്നുണ്ടെന്ന്. എഞ്ചോയ് ചെയ്‌തെന്ന് പോലും, വിവരക്കേട് അറ്റ് ഇറ്റ്‌സ് പീക്ക്, ഇങ്ങേര്‍ക്ക് വയ്യേ, താനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനല്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഉണ്ണി വ്‌ളോഗ്സ് അടക്കമുള്ളവരും അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.