
ചർച്ചയായി അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ കുറിച്ചുള്ള സംവിധായകൻ അനുരാഗ് കശ്യപിന്റെ പരാമർശം. നിശാശ്ചി എന്ന ചിത്രം 2016ൽ ആദ്യം അനൗൺസ് ചെയ്തപ്പോൾ സുശാന്ത് ആയിരുന്നു നായകൻ എന്നും എന്നാൽ പിന്നീട് വലിയൊരു നിർമ്മാതാവിന്റെ ചിത്രം വന്നപ്പോൾ സുശാന്ത് തന്റെ കോളുകളോട് പ്രതികരിക്കാതെയായെന്നുമായിരുന്നു അനുരാഗ് കശ്യപിന്റെ പരാമർശം. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
“വർഷങ്ങൾക്ക് മുൻപ് സുശാന്തിനെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രമായിരുന്നു നിശ്ചാചി. എന്നാൽ ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന ദിൽ ബേച്ചാരാ, ഡ്രൈവ് എന്നീ സിനിമകളിലേക്ക് അവസരം ലഭിച്ചതോടെ സുശാന്ത് എന്റെ കോളുകളോട് റെസ്പോണ്ട് ചെയ്യാതെയായി. അതോടെ ഞാനും പിന്മാറി”. അനുരാഗ് കശ്യപ് പറഞ്ഞു.
“ഹസേ തോ ഫസേ എന്ന ചിത്രത്തിൽ നിന്ന് സുശാന്ത് പിന്മാറിയതും സമാനമായ സാഹചര്യത്തിലായിരുന്നു. അന്ന് യഷ് രാജ് ഫിലിംസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും ഓഫറുകൾ വന്നു. യഷ് രാജ് ഫിലിംസിന്റെ വാലിഡേഷൻ വേണമെന്ന് സുശാന്തിന് തോന്നിക്കാണണം,’ അനുരാഗ് കശ്യപ് പറയുന്നു. പക്ഷെ എനിക്ക് സുശാന്തിനോട് വെറുപ്പോ വിദ്വേഷമോ ഇല്ല.” അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.