
ചരിത്രത്തോടും കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലർത്തിക്കൊണ്ടായിരിക്കും എം.വി. കൈരളി എന്ന കപ്പലിന്റെ തിരോധാനത്തിന്റെ കഥ സിനിമയാക്കുക എന്ന് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എം.വി. കൈരളി എന്ന കപ്പലിന്റെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ the master mariner ( ഒരു കപ്പിത്താന്റെ യാത്ര ) എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. കഴക്കൂട്ടം സൈനിക സ്‌കൂൾ മുൻ അധ്യാപകൻ പ്രേം സി. നായർ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് പുസ്തകം നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
‘കൈരളിയുമായി ബന്ധപ്പെട്ട വാർത്തകൾ ഞാൻ പണ്ട് കേട്ടിട്ടുണ്ട്. പല കാലത്തും ഇത് സിനിമയാകാൻ പോകുന്നു എന്ന വാർത്തയും കേട്ടിരുന്നു. ഇപ്പോൾ ആ നിയോഗം എന്നിൽ എത്തിച്ചേർന്നത് ഒരു ഭാഗ്യമായി കരുത്തുന്നു. ചരിത്രത്തോടും കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലർത്തിക്കൊണ്ടായിരിക്കും ഞാനീ സിനിമ ചെയ്യുക’. ജൂഡ് ആന്റണി പറഞ്ഞു.
സിനിമയുടെ പ്രാഥമിക ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകനും കോൺഫ്ലുവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ് പുസ്തകത്തെ പരിചയപ്പെടുത്തി. അഴിമുഖം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.