60 കോടിരൂപയുടെ വഞ്ചനാക്കേസ്: വിദേശയാത്രാനുമതി തേടിക്കൊണ്ടുള്ള ഹർജി പിൻവലിച്ച് ശിൽപ്പ ഷെട്ടി

','

' ); } ?>

വിദേശയാത്രയ്ക്ക് അനുമതി തേടി നടി ശിൽപ്പ ഷെട്ടി സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. നിലവിൽ 60 കോടിരൂപയുടെ വഞ്ചനാക്കേസിൽ ഭർത്താവ് രാജ്കുന്ദ്രയോടൊപ്പം പ്രതിയാണ് ശിൽപ്പ ഷെട്ടി. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിനുമുന്നിൽ ശിൽപ്പയുടെ അഭിഭാഷകനാണ് അപേക്ഷ പിൻവലിക്കുന്നതായി അറിയിച്ചത്. ഭാവിയിൽ യാത്രചെയ്യാൻ ആഗ്രഹിക്കുമ്പോൾ, കോടതിയിൽനിന്ന് അനുമതി തേടി അവർ പുതിയ അപേക്ഷ സമർപ്പിക്കുമെന്നും, ഇപ്പോഴത്തെ അപേക്ഷയിൽ അവർ സമ്മർദം ചെലുത്തുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

ക്ടോബർ മുതൽ ജനുവരിവരെ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി വിദേശയാത്രയ്ക്കായിരുന്നു ശിൽപ്പ ഷെട്ടി അനുമതി തേടിയിരുന്നത്. വഞ്ചനാക്കേസിൽ പ്രതികളായതിനാൽ വിദേശയാത്ര അനുവദിക്കാൻ കഴിയില്ലെന്നും 60 കോടി രൂപ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഹർജി പരിഗണിക്കൂ എന്നും നേരത്തേ വാദം കേൾക്കുന്നതിനിടെ കോടതി വ്യക്തമാക്കിയിരുന്നു.

2015 മുതൽ 2023 വരെ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 60 കോടിരൂപ നിക്ഷേപിക്കാൻ രാജ്‌കുന്ദ്രയും ശിൽപ്പാഷെട്ടിയും ചേർന്ന് പ്രേരിപ്പിച്ചതായും എന്നാൽ ആ തുക സ്വന്തം നേട്ടങ്ങൾക്കായി അവർ ഉപയോഗിച്ചതായും താൻ വഞ്ചിക്കപ്പെട്ടതായും ആരോപിച്ച് ദീപകോത്താരി എന്നയാളാണ് ദമ്പതിമാർക്കെതിരേ പരാതിനൽകിയത്. നേരത്തേ സെപ്റ്റംബറിൽ ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയേയും ഇതേ കേസിൽ ഇക്കണോമിക് ഒഫൻസസ് വിങ് ചോദ്യം ചെയ്തിരുന്നു. കേസിൽ ശിൽപ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ദീപക് താര ദമ്പതികളുമായി ബന്ധപ്പെടുന്നത്. ആ സമയത്ത്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു ഈ ദമ്പതികള്‍. അന്ന് കമ്പനിയില്‍ 87 ശതമാനത്തിലധികം ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. തുടക്കത്തില്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ തുക ഒരു ‘നിക്ഷേപമായി’ മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിലേർപ്പെട്ടു.

2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു ദീപക് കൈമാറി.എന്നാല്‍ നികുതി പ്രശ്‌നം തുടര്‍ന്നു. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടികൈമാറി. മൊത്തത്തില്‍, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നല്‍കി. 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. തുടർന്ന് കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയര്‍ന്നുവന്നു. 2015-2023 കാലയളവില്‍ താര ദമ്പതികള്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തി ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കൈപ്പറ്റി. പക്ഷെ അവരത് വ്യക്തിപരമായ ചെലവുകള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തത്. ദീപക് പരാതിയിൽ ആരോപിച്ചു.