
60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പോലീസ്. മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ്ങാണ് നാലര മണിക്കൂറോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ ശില്‍പ്പാ ഷെട്ടി പോലീസിന് നല്‍കിയെന്നാണ് വിവരം. തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളും, ചില രേഖകളും താരം പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ശില്‍പ്പാ ഷെട്ടിയുടെ വസതിയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശിൽപ്പയ്ക്കും രാജിനുമെതിരെ തട്ടിപ്പ് കേസെടുത്തത്. ഇരുവരും ഗൂഢാലോചന നടത്തി തന്റെ പക്കൽ നിന്ന് 60 കോടി രൂപയിലേറെ തട്ടിയെടുത്തുവെന്നാണ് ദീപക് കോത്താരിയുടെ പരാതി. 2015-നും 2023-നുമിടയിൽ ബിസിനസ് വിപുലീകരണത്തിനായി നൽകിയ പണം ഇവർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. നേരത്തേ സെപ്റ്റംബറിൽ ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയേയും ഇതേ കേസിൽ ഇക്കണോമിക് ഒഫൻസസ് വിങ് ചോദ്യം ചെയ്തിരുന്നു. കേസിൽ ശിൽപ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.