
ധാക്ക അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ- തരുൺ മൂർത്തി ചിത്രം “തുടരും”. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയില്‍ അടുത്ത വര്‍ഷം ജനുവരി 10 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള. നേരത്തെ, ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു.
ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന രണ്ട് മലയാളം ചിത്രങ്ങളിൽ ഒന്നാണ് ‘തുടരും’. ആസിഫ് അലിയുടെ താമർ കെ.വി. ചിത്രം ‘സർക്കീട്ട്’ ആണ് മറ്റൊന്ന്. പ്രേക്ഷക ശ്രദ്ധ നേടിയ ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത ചിത്രമാണ് ‘തുടരും’. വലിയ വിജയമായിരുന്നു ചിത്രം തിയേറ്ററിൽ സ്വന്തമാക്കിയത്. മോഹൻലാലിൻ്റെ രണ്ടാം 200 കോടി ചിത്രവുമായിരുന്നു ‘തുടരും’. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രം തരുൺ മൂർത്തിയുടെ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു. റെക്കോർഡുകൾ ഭേദിച്ച വിജയമാണ് ചിത്രം കരസ്ഥമാക്കിയത്. കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.