കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു

പ്രശസ്ത കന്നഡ നടന്‍ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു കാല്‍ നേരത്തെ മുറിച്ച് മാറ്റപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്‌കാരം.സിനിമയിലെത്തുന്നതിന് മുമ്പ് ബസ് ഡ്രൈവര്‍ ആയിരുന്ന സത്യജിത്ത് നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തിയതോടെയാണ് സയീദ് നിസാമുദ്ദീന്‍ എന്ന പേര് മാറ്റി സത്യജിത്ത് എന്ന പേര് സ്വീകരിക്കുന്നത്.

1986 മുതല്‍ സിനിമയില്‍ സജീവമാണ് സത്യജിത്ത്. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധേയനായ സത്യജിത്ത് 600 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.; പ്രിയങ്ക ഉപേന്ദ്രയുടെ സെക്കന്‍ഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് ആരോപിച്ച് സത്യജിത്തിനെതിരേ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മകള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഈ ആരോപണങ്ങളെ അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.