രാജ്യന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 30 മുതല്‍ ആരംഭിക്കും

25ാം രാജ്യന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജനുവരി 30 മുതല്‍ ആരംഭിക്കും.മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് വിപുലമായ ആഘോഷങ്ങള്‍ ഉണ്ടാകില്ല. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളില്‍ വെച്ചാണ് ചലച്ചിത്രോത്സവം നടക്കുക. ഒരു സ്ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അതത് മേഖലകളിലുള്ളവര്‍ അവിടെ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് നെഗറ്റീവ് ആയവര്‍ക്കെ പ്രവേശനം നല്‍കു.പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂര്‍ണ്ണ ചിലവ് അക്കാദമി വഹിക്കും.അടുത്തമാസം 10നാണ് മേള ആരംഭിക്കുന്നത്.

റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സിനിമ കാണാന്‍ കഴിയൂ. ആലപ്പുഴയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരത്തും രജിസ്‌ട്രേഷന്‍ ചെയ്യാം. തിരുവനന്തപുരം മേഖലയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ നിന്നുള്ളവര്‍ക് രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.

കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈംഅച്ചീവ്‌മെന്റ് അവാര്‍ഡ് ഫ്രഞ്ച് ചലച്ചിത്രകാരന്‍  ജീന്‍ ലുക് ഗൊദാര്‍ദിന് നല്‍കും. കേരള രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷീന്‍ ലുക് ഗൊദാര്‍ദിന്റെ അസാന്നിദ്ധ്യത്തില്‍ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.