സിനിമ പ്രതിസന്ധി :മുഖ്യമന്ത്രിക്ക് കത്തയച്ച് ഫിയോക്ക്

സിനിമ മേഖലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സെക്കന്റ് ഷോ ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തീയറ്ററുകള്‍ വലിയ നഷ്ടത്തിലാണെന്നും വിനോദ നികുതി, വൈദ്യുതി ബില്ലില്‍ ഫിക്സഡ് ചാര്‍ജ് എന്നിവ ഡിസംബര്‍ 31 വരെ ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

സെക്കന്റ് ഷോ ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ല. ഇന്ന് റിലീസിന് ഒരുങ്ങിയ ഏഴ് സിനിമകളാണ് മാറ്റി വെച്ചത്. സിനിമ മേഖലയിലെ എല്ലാ സംഘടനകളുടെയും യോഗം വിളിക്കാനാണ് തീരുമാനം. യോഗം വിളിക്കണമെന്ന് ഫിലിം ചേമ്പറിനോട് തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബറും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.