“നടൻ എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിൽ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്”; ദുൽഖർ സൽമാൻ

','

' ); } ?>

മലയാള സിനിമയെക്കുറിച്ചും നിർമ്മാണ കമ്പനിയായ ‘വേഫേറർ ഫിലിംസി’നെക്കുറിച്ചും മനസ്സ് തുറന്ന് ദുൽഖർ സൽമാൻ. തന്റെ സ്വന്തം സൂപ്പർഹീറോ സിനിമ നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ ആവേശം നൽകുന്നത് കമ്പനിക്ക് അതിൻ്റേതായ ഒരു ഫിലിമോഗ്രാഫി ഉണ്ടാവുന്നതാണെന്നും, അത് തന്റെ അഹങ്കാരമാണെന്നും ദുൽഖർ പറഞ്ഞു. കൂടാതെ നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിൽ വ്യത്യസ്തമായ ഒരു പാതയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ പ്രതികരണം.

“നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിൽ വ്യത്യസ്തമായ ഒരു പാതയിലൂടെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തന്നെയുമല്ല എന്റെ സിനിമകൾ ജനങ്ങൾ സ്വീകരിക്കുമോ എന്നറിയാൻ വലിയ ആകാംഷയുണ്ട്. ഞാൻ എൻ്റെ സ്വന്തം സൂപ്പർഹീറോ സിനിമ നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ ആവേശം നൽകുന്നത് കമ്പനിക്ക് അതിൻ്റേതായ ഒരു ഫിലിമോഗ്രാഫി ഉണ്ടാവുന്നതാണ്. അതെൻ്റെ ഒരു അഹങ്കാരമാണ്. ഒരു സിനിമ എന്നെ ആശ്രയിച്ച് നിൽക്കാതെ തന്നെ വിജയിക്കണം”.ദുൽഖർ സൽമാൻ പറഞ്ഞു.

“വേഫേറർ ഫിലിംസ് എന്ന എന്റെ നിർമ്മാണ കമ്പനിക്ക് തൻ്റെ പേര് ആവശ്യമില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. എൻ്റെ പ്രധാന ലക്ഷ്യം എൻ്റെ പേര് കൂട്ടിച്ചേർക്കാതെ ഒരു സ്വതന്ത്ര സ്ഥാപനമായി കമ്പനി നിലനിൽക്കണമെന്നാണ്. സ്വന്തമായി ഒരു ഫിലിമോഗ്രാഫി വേണം, അതുപോലെ തന്നെ എൻ്റെ കമ്പനിക്കും എന്റേത് അല്ലാതെയുള്ള സിനിമകൾ ചെയ്യണം.” ദുൽഖർ കൂട്ടിച്ചേർത്തു.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.