
ഡോക്ടറേറ്റ് കരസ്ഥമാക്കി പ്രശസ്ത സിനിമാതാരം മുത്തുമണി സോമസുന്ദരം. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിൽ നിന്നാണ് മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചത് . ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
ഡോ. കവിത ചാലയ്ക്കലിന്റെ മേല്‍നോട്ടത്തിലാണ് മുത്തുമണിയുടെ ഗവേഷനപഠനം നടന്നത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് വിനോദ യാത്ര, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മുത്തുമണി അവതരിപ്പിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് കൂടിയാണ് മുത്തുമണി.
എറണാകുളത്താണ് മുത്തുമണി താമസിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ പി.ആര്‍ അരുണാണ് മുത്തുമണിയുടെ ജീവിത പങ്കാളി. ഭാര്യയുടെ ഡോക്ടറേറ്റ് നേടിയ സന്തോഷം പി.ആര്‍ അരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.