നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ‘സൂത്രവാക്യം’ സിനിമയിലെ നടി അപർണ ജോൺസ് രംഗത്ത്. വിൻസി സഹപ്രവർത്തക എന്ന് പറഞ്ഞ നടി താനാണെന്നും, നടി വിൻസിയും താനും ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. വിൻ സിയുടെ ആരോപണം ശരിയാണ് എന്നും എഎംഎംഎയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു. കൂടാതെ ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽവെച്ച് നടൻ തന്നോട് തന്നോടും മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോൺസ് വെളിപ്പെടുത്തി.
‘വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍ സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റിൽ ചെല്ലുമ്പോൾ മുതൽ അബ്നോർമൽ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അപർണ പറയുന്നു. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങൾ കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. അതിൽ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികൾ നൽകാതിരുന്നത്. ഷൈൻ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങൾ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈൻ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീർന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല’ എന്നും അപർണ പറഞ്ഞു.
ഷൈൻ ടോം ചാക്കോയും വിൻസിയും തമ്മിലുള്ള പ്രശ്നം മിനിഞ്ഞാന്നാണ് ഒത്തു തീർപ്പായത്. സിനിമ ലഭിച്ചില്ലെങ്കിലും വേണ്ട ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ താനിനി അഭിനയിക്കില്ല എന്ന നിലപാട് കുറച്ചു ദിവസങ്ങൾക്കു മുൻപേ വിൻസി വ്യക്തമാക്കിയിരുന്നു. പിന്നാലെ സൂത്രവാക്യം ലൊക്കേഷനിൽ വെച്ച് യുവനടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും താരം വ്യക്തമാക്കുകയായിരുന്നു. സിനിമ സംഘടനയായ അമ്മയ്ക്കും ഫിലിം ചേമ്പറിനും ഇമെയിൽ മുഖേന തരാം കംപ്ലൈന്റ് കൊടുക്കുകയും ചെയ്തു. എന്നാൽ ഫിലിം ചേമ്പറിനു കൊടുത്ത പരാതിയിൽ നടന്റെ പേര് പരാമര്ശിച്ചിട്ടുണ്ടെങ്കിലും അത് പുറത്തു പോകരുതെന്ന് വിൻസി നിർബന്ധമായും പറയുകയും ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിൽ അടക്കം “ഷൈൻ ടോം ചാക്കോ” എന്ന പേര് പുറത്തു വന്നതോടെ താരം പ്രതിഷേധം അറിയിക്കുകയും പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു.
താരത്തിന് പിന്തുണയുമായി സിനിമയിലെ ഡബ്‌ള്യൂഡിസി അടക്കമുള്ള സങ്കടനകൾ മുന്നോട്ട് വന്നിരുന്നു. വിൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ, കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട ഷൈൻ ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് പൊലീസ് ചോദ്യംചെയ്യലിന് ഹാജരായ ഷൈനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മൂന്ന് എസ്പി മാരുടെ സംഘമാണ് ഷൈനിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ഷൈൻ പൂർണമായും സഹകരിച്ചുകിട്ടുണ്ടായിരുന്നില്ല. നിലവിൽ മൂന്നു ഫോണുകൾ ഉപയോഗിക്കുക ഷൈൻ പ്രധാനമായും ഉപയോഗിക്കുന്ന ഫോൺ ആൻ ഹാജരാക്കിയിരുന്നില്ല. കൂടാതെ ചോദ്യങ്ങൾക്കൊക്കെ ഒറ്റ വാക്കിലാണ് ഉത്തരം നൽകിയിരുന്നത്. ചോദ്യം സിസ്‌ഹെയ്യലിനിടെ മയങ്ങുന്ന ഷൈനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിൽ ആയിരുന്നെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഷൈൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈനിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എൻ ഡി പി സി ആക്ട് 27 29 പ്രകാരമാണ് കേസ് എടുത്തിരുന്നത്. പിന്നീട് രണ്ടാളുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഷൈനിന്റെ ഗൂഗിൾ പേ വിവരങ്ങളടക്കം പോലീസ് ചെക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ജാമ്യം കിട്ടിയതിനു പിന്നാലെ ഷൈൻ ക്ഷമാപണം നടത്തുകയായിരുന്നു. അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി, ഷൈനും ശ്രീനാഥ് ഭാസിയും അന്വേഷണത്തിനായി വീണ്ടും ചോദ്യം ചെയ്യപ്പെടലിനു സാധ്യതയുണ്ട്. ലഹരി വിതരണം ചെയ്യുന്നതിൽ തസ്ലീമെന്ന് പേരുള്ളയാളുടെ പങ്ക് അന്വേഷണ സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ആലപ്പുഴ സ്വദേശി കെ. ഫിറോസ് എന്നിവരെയാണ് ഏക്സൈസ് സംഘം