
തന്നെ സ്ക്രീനിൽ കണ്ടാൽ ചിലർക്ക് പേടിയാണെന്ന് പറയാറുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ താനൊരു സോഫ്റ്റ് ക്യാരക്ടർ ആണെന്ന് നടി രൂപശ്രീ. ചന്ദനമഴ സീരിയലിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ സ്വയം സെലക്ട് ചെയ്തതായിരുന്നുവെന്നും, എന്നാൽ ഹെവി ആഭരണങ്ങൾ ഇടുന്നത് തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും താരം പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചിലേറ്റിയ ചന്ദനമഴയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഓർഗനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”എന്നെ കണ്ടാൽ തന്നെ പേടിക്കുമെന്നൊക്കെ ചിലർ പറയും. പക്ഷേ, ബേസിക്കലി ഞാനൊരു സോഫ്റ്റ് ക്യാരക്ടറാണ്. ചന്ദനമഴയിലെ കോസ്റ്റ്യൂംസ് എല്ലാം ഞാൻ തന്നെയാണ് സെലക്ട് ചെയ്തിരുന്നത്. അവർക്ക് ബ്രൈറ്റ് കളറുകളാണ് വേണ്ടിയിരുന്നത്. ഹെവി ആയിട്ടുള്ള ആഭരണങ്ങളും വേണമായിരുന്നു. പക്ഷേ, എനിക്ക് ആഭരണങ്ങൾ ഒട്ടും ഇഷ്ടമല്ല.
എവിടെപ്പോയാലും ഒരു ചെറിയ സിംപിൾ ചെയിൻ മാത്രമാണ് ധരിക്കുക. ചന്ദനമഴയുമായി ബന്ധപ്പെട്ട ട്രോളുകളും വീഡിയോകളുമൊക്കെ ശാലു കുര്യനും ചാരുത ബൈജുവുമൊക്കെ അയച്ചുതരും. അതൊക്കെ നോക്കാറുണ്ട്. പൊസിറ്റീവ് ക്യാരക്ടറുകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. നെഗറ്റീവ് ചെയ്യാനും കുഴപ്പമൊന്നുമില്ല. കോമഡി ചെയ്യാൻ വലിയ പാടാണ്.” രൂപശ്രീ പറഞ്ഞു.
“കേരളം ഇപ്പോൾ എന്റെ നാട് പോലെ തന്നെ ആയിട്ടുണ്ട്. വിജയ് ടിവിയിൽ ഇപ്പോൾ ചെയ്യുന്ന സീരിയൽ കണ്ട്, തമിഴ്നാട്ടിൽ കോളേജ് കുട്ടികളടക്കമുള്ള ആരാധകരുടെ കത്ത് വരാറുണ്ട്. ആരാധകർ എന്ന് എനിക്ക് പറയാനാകില്ല, കേരളത്തിൽ എനിക്ക് കുറേ ഫാമിലി ഫ്രണ്ട്സ് ആണ് ഉള്ളത്. കേരളത്തിലെ ബിരിയാണിയും എനിക്ക് വലിയ ഇഷ്ടമാണ്.” രൂപശ്രീ കൂട്ടിച്ചേർത്തു.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. 2014 മുതല്‍ 2017 വരെയായിരുന്നു ചന്ദനമഴ സംപ്രേഷണം ചെയ്തിരുന്നത്. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ട്രോൾ പേജുകളിലും നിരന്തര സാന്നിധ്യമാണ് ചന്ദനമഴ. പരമ്പരയിൽ ഊര്‍മിളാ ദേവി എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് രൂപശ്രീ. ഇപ്പോൾ തമിഴ് സീരിയലുകളിലാണ് രൂപശ്രീ സജീവമായിട്ടുള്ളത്.