ലൈംഗിഗതിക്രമ കേസ്; രഞ്ജിത്തിനെതിരെയായ തെളിവുണ്ടെന്ന് എസ്ഐടി

','

' ); } ?>

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അതിക്രമത്തിന് തെളിവുണ്ടെന്ന് കണ്ടെത്തി എസ്ഐടി. കുറ്റപത്രം ഉടൻ നല്‍കും. കൂടാതെ അന്വേഷണം പൂര്‍ത്തിയായെന്നും, കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല എന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാൻ അനുമതി അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകും.

കേസിൽ നടൻ ബോബി കുര്യനെയും, സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്‍തിരുന്നു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ല അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരവുമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്.

ലൈം​ഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു.

യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് രഞ്‍ജിത്ത് പറഞ്ഞിരുന്നത്. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്‍റെ വാദം. എന്നാൽ, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്‍റെ അവകാശവാദം. രഞ്ജിത്തിന്‍റെ സിനിമയിൽ നിന്നുള്ളവരാണ് പ്രധാന സാക്ഷികൾ എന്നതിനാൽ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം. ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിൽ വച്ച് യുവനടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പാരാതിയിൽ ഏപ്രിൽ ഒന്നിനാണ് ര‍‍ഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്ന് രാത്രി തൊടുപുഴയിൽ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.