“അപമാനിക്കപ്പെടലിലൂടെ നഷ്‌ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല”; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്

','

' ); } ?>

ബസിൽ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ജീവനൊടുക്കിയ യുവാവിനെ കുറിച്ച് നടൻ ഹരീഷ് കണാരൻ പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുപങ്കിട്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ‘സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ദീപകിന്റെ അവസ്ഥയെന്നും, അപമാനിക്കപ്പെടലിലൂടെ നഷ്‌ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്നും ബാദുഷ കുറിച്ചു. കഴിഞ്ഞ വർഷം, കടം വാങ്ങിയ തുക തിരികെ ചോദിച്ചതിൻ്റെ പേരിൽ തന്നെ ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്നും മാറ്റിയെന്ന് ഹരീഷ് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ഈ കമൻ്റ് ബാദുഷ പങ്കുവച്ചിരിക്കുന്നത്.

“സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാകില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്‌ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത്. അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.!” ബാദുഷ കുറിച്ചു.

നാളുകൾക്ക് മുൻപ് ബസിൽ വച്ച് ആർത്തവ വേദന അനുഭവപ്പെട്ട ഒരു പെൺകുട്ടിയോട് ദീപക് കാണിച്ച പ്രവർത്തിയെ പ്രകീർത്തിച്ച് കൊണ്ടുള്ള വ്ലോഗളറുടെ പോസ്റ്റാണ് ഹരീഷ് പങ്കുവെച്ചത്.

അതേ പോലെ ബാദുഷയ്ക്ക് താൻ കടമായി 20 ലക്ഷം രൂപ നൽകിയിരുന്നുവെന്നും അതിൽ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് മുൻപ് ഹരീഷ് ആരോപിച്ചിരുന്നത്. ഒരുപാട് തവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും ഹരീഷ് പറഞ്ഞിരുന്നു. അതേസമയം, തനിക്ക് പറയാനുള്ളത് റേച്ചൽ എന്ന സിനിമയുടെ റിലീസിന് ശേഷം പറയുമെന്ന നിലപാടിലാണ് ബാദുഷ.