“മൂന്നാം തവണയും സമൻസയച്ചെന്ന് നുണ പ്രചാരണം, നിയമാനുസൃതമായി കൃത്യമായ നികുതിയടക്കുന്ന പൗരനാണ് ഞാൻ”; ജയസൂര്യ

','

' ); } ?>

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ മൂന്നാം തവണയും ചോദ്യംചെയ്യലിനായി ഇഡി വിളിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് നടൻ ജയസൂര്യ. അത്തരത്തിലുള്ള വാർത്തകൾ നുണപ്രചാരണമാണെന്നും, രണ്ടുദിവസസമായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് തനിക്കോ ഭാര്യക്കോ ഇഡിയിൽനിന്ന് നിർദേശമൊന്നും ലഭിച്ചില്ലെന്നും ജയസൂര്യ പറഞ്ഞു.

“സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ മൂന്നാം തവണയും ചോദ്യം ചെയ്യലിനായി എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് വിളിപ്പിച്ചുവെന്നൊക്കെ നുണപ്രചാരണമാണ്. 24-നും 29-നും ഇഡി സമൻസ് പ്രകാരം ഹാജരായി. എന്നാൽ, ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരേയും ലഭിച്ചിട്ടില്ല. രണ്ടു ദിവസസമായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് എനിക്കോ ഭാര്യക്കോ ഇഡിയിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ല.പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഇന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ? എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതുഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട സാധാരണ പൗരൻ മാത്രമാണ് ഞാൻ.” ജയസൂര്യ പ്രസ്താവനയിൽ കുറിച്ചു.

സേവ് ബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പുകേസിൽ വീണ്ടും ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. ജയസൂര്യക്ക് സമൻസ് നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴിയെങ്കിലും ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. സാത്വിക് റഹീമിന്‍റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും

കഴിഞ്ഞ ദിവസം ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചിരുന്നത്.

തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവര്‍ത്തിച്ചു. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തത്. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് സരിതയായിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയിൽ നിന്നു കൂടി വിവരം തേടിയത്. സ്വാതിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്തതായാണ് വിവരം.