
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടന്ന കസ്റ്റംസ് പരിശോധനയിൽ നടൻ ദുൽഖർ സൽമാനെതിരെ കൂടുതൽ അന്വേഷണത്തിന് കസ്റ്റംസ്. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ നാലെണ്ണം താരം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ദുൽഖറിൽ നിന്നും രണ്ട് വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ താരത്തിന് നോട്ടീസ് നൽകും.
അതിനിടെ ഓപ്പറേഷൻ നുംഖുറിനെക്കുറിച്ച് വിശദീകരിക്കുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ വാർത്താസമ്മേളനം പരിധി വിട്ടതോടെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെടുകയായിരുന്നു.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിൽ ഇന്ന് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങിയിരുന്നു. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
ഡയറക്റ്റേയ്റ്റ് റെവന്യൂ ഇന്റലിജൻസ് സിനിമ മേഖലയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്നെണ്ണമാണ് നടൻമാർ വാങ്ങിയിരിക്കുന്നത്. ഒരു സംവിധായകനും വാഹനം വാങ്ങിയതായി റിപ്പോർട്ടുണ്ട്. ഉയർന്ന ഉദോഗസ്ഥർ ഉപയോഗിക്കുന്ന ലാൻസ് ക്രൂസ്, ലാൻഡോവർ, എസ് യു വി, പെട്രോളിങ്ങിനുപയോഗിക്കുന്ന ടാറ്റ എസ് യു വി തുടങ്ങിയ വാഹനങ്ങളാണ് ഇറക്കുമതി തീരുവ അടക്കാതെ കേരളത്തിലോട്ട് കടത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവ അടക്കാതെ ഹിമാചൽ പ്രാദേശിലേക്ക് എത്തിക്കുകയും, അവിടന്ന് രെജിസ്ട്രേഷൻ നടത്തുകയും പിന്നീട് കേരളത്തിലേക്ക് എത്തിക്കുകയുമായിരുന്നു.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.