‘അതി ജീവിതയെ “അമ്മ”യിലേക്ക് ഇപ്പോൾ തിരിച്ചെടുക്കില്ല’; ശ്വേതാ മേനോൻ

','

' ); } ?>

താര സംഘടനയായ അമ്മയിലേക്ക് അതി ജീവിതയെ തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി നടിയും ‘അമ്മ പ്രസിഡന്റുമായ ശ്വേതാമേനോൻ.
ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. അതിജീവിതയെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത കമ്മിറ്റിയില്‍, നിലവില്‍ അതിജീവിതയെ തിരിച്ചെടുക്കില്ലെന്ന തീരുമാനമാണ് കമ്മിറ്റിയില്‍ ഉണ്ടായത്. താനത് പറഞ്ഞെങ്കിലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് അതിജീവിതയെ ഇപ്പോള്‍ തിരിച്ചെടുക്കില്ലെന്ന് ശ്വേത മേനോന്‍ അറിയിച്ചു. അടുത്ത ജനറല്‍ ബോഡിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നും ശ്വേത മേനോന്‍ പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

‘അമ്മ ഇലക്ഷന് ശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഇത്. യോഗത്തിൽ മെമ്മറി കാർഡ് വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെയും രൂപീകരിച്ചു.നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മെമ്മറി കാർഡ് വിഷയം ചർച്ച ചെയ്തപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടായി. നടി ലക്ഷ്മി പ്രിയ മെമ്മറി കാര്‍ഡ് വിഷയം ഉന്നയിച്ചതോടെയാണ് വാക്ക് തർക്കങ്ങൾ രൂപപ്പെട്ടത്. മെമ്മറി കാർഡ് വിഷയത്തിൽ അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ നറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും തീരുമാനിച്ചു. അന്വേഷണ കമ്മീഷനിൽ മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരുടെ പേര് ലക്ഷ്മി പ്രിയ ഉന്നയിച്ചതിനു പിന്നാലെ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു.

ദേവനും മല്ലിക സുകുമാരനും മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു. നടന്‍ ജഗദീഷിനെ കമ്മീഷനിലേക്ക് പരിഗണിക്കാൻ പോലും ഇരുവരും തയ്യാറായില്ല.