
താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നടൻ ദേവൻ. അമ്മയ്ക്കുള്ളിലെ വിഷയമാണ് മെമ്മറി കാർഡെന്നും, അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതും നടപടി എടുക്കാത്തതും തെറ്റാണെന്നും ദേവന്‍ പറഞ്ഞു. കൂടാതെ അമ്മയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഗൗരവമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അതിനെ തടസപ്പെടുത്താന്‍ ഒരു ശക്തി ശ്രമിക്കുന്നുണ്ടെന്നും ദേവന്‍ വ്യക്തമാക്കി.
“അമ്മയ്ക്കുള്ളിൽ നടന്ന വിഷയമാണ് ഈ പറയുന്ന മെമ്മറി കാർഡ് വിവാദം. അത് മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തതും, അതിനെതിരെ നടപടിയെടുക്കാത്തതും തെറ്റാണ്. അമ്മയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഗൗരവമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനെ തടസപ്പെടുത്താന്‍ ഒരു ശക്തി ശ്രമിക്കുന്നുണ്ട്. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സംഘടനയില്‍ റീ ഓഡിറ്റിങ് നടത്തും. ചാരിറ്റബിള്‍ സംഘടനയാണ് അമ്മ. അധികാരത്തിലെത്തിയാല്‍ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്‍ഡിന് വേണ്ടി ശ്രമിക്കുകയും നികുതി ഇളവ് ആവശ്യപ്പെടുകയും ചെയ്യും”; ദേവൻ പറഞ്ഞു.
“ശ്വേത മേനോന്‍ അമ്മയുടെ അംഗമാണ്. അവര്‍ക്കെതിരെ കേസ് എടുത്തതില്‍ ശക്തമായി വിയോജിപ്പുണ്ട്. ശ്വേതയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ ബുള്‍ഷിറ്റാണ്. അതിന് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. പക്ഷെ അധികാരത്തില്‍ എത്തിയാല്‍ അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുത്തിരിക്കും”. ദേവൻ കൂട്ടിച്ചേർത്തു.