ആഗോള ഗ്രോസ് കളക്ഷൻ 50 കോടി പിന്നിട്ട് “യൂത്ത്”; ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ രണ്ടാം വാരവും കടന്ന് കെൻ കരുണാസ് ചിത്രം

','

' ); } ?>

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” ബ്ലോക്ക്ബസ്റ്റർ വിജയം നേടി രണ്ടാം വാരത്തിലും പ്രദർശനം തുടരുന്നു. 11 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 50 കോടിക്കും മുകളിലാണ്. ചിത്രം ആദ്യ ദിനം നേടിയതിനേക്കാൾ കൂടുതൽ കളക്ഷൻ ആണ് പതിനൊന്നാം ദിവസം സ്വന്തമാക്കിയത് എന്നത് ചിത്രത്തിന് ലഭിക്കുന്ന അസാധാരണമായ പ്രേക്ഷക പിന്തുണയാണ് കാണിച്ചു തരുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്.

കേരളത്തിലെ തീയേറ്ററുകളിലും വലിയ പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം രണ്ടാം വാരത്തിൽ പ്രദർശനം തുടരുന്നത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ കയ്യടികളോടെ സ്വീകരിച്ച ഈ കൊച്ചു ചിത്രം, ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന “യൂത്ത്”, ഒരു യുവതാര തമിഴ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.

വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, പ്രതീക്ഷകൾക്കും അപ്പുറമാണ്. ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ്. ചിത്രത്തിലെ നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിൽ വേഷമിട്ടത്. കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്.

പ്രേക്ഷകർക്ക് നൊസ്റ്റാൾജിയ സമ്മാനിക്കുന്ന രീതിയിൽ, സ്കൂൾ – കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, തീയേറ്ററുകളിൽ യുവത്വത്തിൻ്റെ ആഘോഷം സൃഷ്ടിക്കുന്നുണ്ട്.
ഫാമിലി ഫൺ, റൊമാന്റിക് കോമഡി, ഫീൽ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിച്ചു, രസിപ്പിച്ചു, വമ്പൻ തീയേറ്റർ വൈബ് സമ്മാനിക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആയാണ് ചിത്രം കഥ പറയുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ട്രെൻഡ് ആയി മാറിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി