
ഗായകൻ യേശുദാസിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ രൂക്ഷമായി പ്രതിഷേധിച്ച് മലയാള സിനിമാഗായകരുടെ സംഘടന. വിനായകനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും ഗായകരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്. “വിനാശകന് മാപ്പില്ല”, എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടന് വിനായകന് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവര്‍ഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകന് എന്ന വ്യക്തി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികള്‍ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിര്‍ന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്. യേശുദാസ് ഇതുവരെ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വന്ന അപവാദങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല. ‘ശ്രീ വിനായകം നമാമ്യഹം’ എന്നു പാടിയ കണ്ഠത്തില് നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയര്മാന് എന്ന നിലയില്‍ അദ്ദേഹത്തിനു നേരെയുണ്ടായ പരാമര്‍ശങ്ങള്‍ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാണ്.
മുമ്പൊരിക്കല്‍ സമാനമായ സംഭവത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതിയും പത്രങ്ങളില്‍ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. എന്നാൽ യേശുദാസ് തന്നെ പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും താല്പര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ സംഘടനക്കും പരാതി നല്‍കിയിട്ടുണ്ട്.
‘വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങള്‍ക്കു ഭയമില്ല.’ഈ സംസ്കാരശൂന്യതയ്ക്കെതിരെ – സൈബര്‍ ഗുണ്ടായിസത്തിനെതിരെ ഞങ്ങള്‍ ഏതറ്റം വരെയും പോകും. അദ്ദേഹത്തിനോട് പേരെടുത്തു പറഞ്ഞ് മാപ്പ് പറയാതിരുന്നാൽ (വെറുമൊരു Sorry അല്ല) വിനായകന് അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാന്‍ ഇവിടെ ആളുകളുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീര്‍ന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സംഘടന ഫേസ്ബുക്കിൽ കുറിച്ചു