
മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫ്ലാറ്റിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ മൊഴിയിൽ ആവർത്തിച്ചു. കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
“വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യാജമാണ്. പൊറുക്കാൻ പറ്റാത്ത തെറ്റാണ് വിപിൻ തന്നോട് ചെയ്തത്. അത് ചോദിക്കാൻ പോയപ്പോൾ അൽപ്പം കയർത്ത് സംസാരിക്കേണ്ടി വന്നു. സംസാരിക്കുന്നതിനിടയിൽ വിപ്പിന്റെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് ഞാൻ വലിച്ചെറിഞ്ഞു. പക്ഷെ തല്ലിയിട്ടില്ല. ടോവിനോയെ കുറിച്ച് ഞാൻ മോശം പരാമർശം നടത്തിയിട്ടില്ല. എന്നെ തകർക്കാൻ ശ്രമിക്കുന്നവർ വിപ്പിനെ ആയുധമാക്കിയതാണ്”. ഉണ്ണിമുകുന്ദൻ വ്യക്തമാക്കി
കഴിഞ്ഞ മാസം 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നാരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫ്ലാറ്റിൽ വച്ച് മർദിച്ചു പരാതി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ഇയാൾ പൊലിസിനെ സമീപിച്ചത്. കൂടാതെ അമ്മയ്ക്കും ഫെഫ്ക്കെയും വിപിൻ കുമാർ പരാതി നൽകിയിരുന്നു. പിന്നീട് സിനിമ സംഘടനകൾ പ്രശനം ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തിരുന്നു.