തെലുങ്ക് സിനിമ മേഖലയിലെ സമരം അവസാനിച്ചു; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി

','

' ); } ?>

തെലുങ്ക് സിനിമ മേഖലയിലെ ഫിലിം ഫെഡറേഷൻ ജീവനക്കാർ നടത്തിയിരുന്ന സമരം പിൻവലിച്ചു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഇടപെടലിനെത്തുടർന്ന് അഡീഷണൽ ലേബർ കമീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം ഒത്തുതീർപ്പിലേക്ക് എത്തുകയായിരുന്നു. തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായ നിർമാതാവ് ദിൽ രാജു നടത്തിയ ചർച്ചകൾക്ക് ശേഷം ഒത്തുതീർപ്പിലെത്തിയതോടെ ആദ്യ വർഷം 15 ശതമാനം വർധനവോടെ, മൂന്ന് വർഷത്തിനുള്ളിൽ 22.5 ശതമാനം വേതന വർധനവ് കരാർ അനുവദിച്ചു. വ്യാഴാഴ്‌ച ലേബർ ഓഫിസിൽ നടന്ന ചർച്ചകളിൽ, ഇരു കക്ഷികളും ഘടനാപരമായ വേതന വർധനവിന് സമ്മതിച്ചു.

ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ 30 ശതമാനം വേതന വർധനവ് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. എന്നാൽ നിർമാതാക്കൾ ആദ്യം ഈ ആവശ്യം നിരസിക്കുകയായിരുന്നു. പ്രശ്നം രമ്യമായി പരിഹരിച്ചതിന് രേവന്ത് റെഡ്ഡിക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിട്ടു. ‘വളരെ സങ്കീർണമായ ഒരു വ്യവസായ പ്രശ്നം വളരെ യോജിപ്പോടെ പരിഹരിച്ച്, നിർമാതാക്കൾക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കിയതിന് ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഞാൻ എന്റെ പൂർണഹൃദയത്തോടെ നന്ദി പറയുന്നു’ ചിരഞ്ജീവി എക്സിൽ കുറിച്ചു.

സമരം അവസാനിക്കുന്നത് നല്ലകാര്യമാണെന്ന് നിർമാതാവ് ശ്രീനിവാസ കുമാർ എക്സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. 18 ദിവസമായി പലയിടത്തും ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് വലിയ നഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രമേയത്തിൽ എല്ലാ കക്ഷികൾക്കും വിശ്വാസമുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നോട് നിർദേശിച്ചതായി ദിൽ രാജു പറഞ്ഞു.