സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണം; സംവിധായകനും, അണിയറപ്രവർത്തകർക്കുമെതിരെ കേസ്

','

' ); } ?>

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു മരണപ്പെട്ട സംഭവത്തില്‍ ചിത്രത്തിൻറെ സംവിധായകനും, അണിയറപ്രവർത്തകർക്കുമെതിരെ കേസെടുത്ത് കീളൈയൂര്‍ പൊലീസ്. സഹനിർമാതാക്കൾ അടക്കം 5 പേർക്കെതിരെയാണ് കേസ്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ രാജ്‍കമല്‍, നീലം പ്രൊഡക്ഷന്‍സ്, പ്രഭാകരന്‍ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹീതയിലെ 289, 125, 106 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നു. കൂടാതെ രാജുവിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയും സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള നിവേദനം തമിഴ്നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ നൽകും.

നാഗപട്ടണം ജില്ലയിലെ കീളൈയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അളപ്പക്കുഡിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് രാജു മരണപ്പെടുന്നത്. നടന്‍ വിശാല്‍, പൃഥ്വിരാജ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അടക്കമുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.