“എന്റെ അമ്മയുടെ വയറ്റിൽ പിറക്കാത്ത കൂടപ്പിറപ്പാണ് ജിന്റോ, എന്റെ പേരു മറന്നത് സങ്കടമായി”; രതീഷ്

','

' ); } ?>

ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷം ജിന്റോ തന്റെ പേരു പോലും അറിയില്ല എന്നു പറഞ്ഞത് ഏറെ വിഷമിപ്പിച്ചെന്ന് തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം രതീഷ്. തങ്ങളുടെ സീസണിലെ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്തത് താനും ജിന്റോയുമാണെന്നും, കൂടപ്പിറപ്പിനെ പോലെയാണ് ജിന്റോയെ കണ്ടതെന്നും രതീഷ് പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു രതീഷിന്റെ പ്രതികരണം. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രതീഷ്.

”ഞാൻ അവനെ വിളിക്കാറില്ല. അവൻ എന്നെയും വിളിക്കാറില്ല. കൂടപ്പിറപ്പിനെ പോലെ കണ്ടയാളാണ് ജിന്റോ. ഞങ്ങളുടെ സീസണിലെ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്തത് ഞാനും ജിന്റോയും ചേർന്ന കോമ്പോ ആണ്. അവന് ഒരു പുൾ കൊടുത്തത് ഞാനാണ്. എന്നിട്ടും ഏതോ ഒരു ചാനലിൽ, ആദ്യം ഒട്ട് ആയ ആളുടെ പേരെന്താ എന്ന് അവൻ ചോദിച്ചപ്പോൾ എനിക്ക് വിഷമമായി. എവിക്ട് ആയതിനു ശേഷം ഞാൻ ആദ്യം കൊടുത്ത അഭിമുഖങ്ങളിലെല്ലാം വാ തോരാതെ സംസാരിച്ചത് ജിന്റപ്പനെക്കുറിച്ചാണ്”.രതീഷ് പറഞ്ഞു.

“ജിന്റപ്പൻ എന്റെ പേര് മറന്നാലും ഞാൻ ജിന്റപ്പന്റെ പേര് മറക്കില്ല. എന്റെ പേരു മറന്നു എന്ന് പറഞ്ഞപ്പോൾ‌ എനിക്കത് ഭയങ്കര സങ്കടമായി. ഏഴു ദിവസത്തിനു ശേഷം എവിക്ട് ആയി വന്നയാൾ നൂറു ദിവസം സംസാരിച്ചത് ജിന്റോയെക്കുറിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അമ്മയുടെ വയറ്റിൽ പിറക്കാത്ത കൂടപ്പിറപ്പാണ് ജിന്റോ. അവനെപ്പറ്റി പലതും പുറത്ത് കേൾക്കുന്നുണ്ട്. അതൊന്നും വിളിച്ചു ചോദിക്കാൻ പോയിട്ടില്ല. അതിന്റെ ശരിയും തെറ്റും അന്വേഷിക്കാനും ഞാൻ പോയിട്ടില്ല”, രതീഷ് കൂട്ടിച്ചേർത്തു.