ഞാൻ ഇതുവരെ ചെയ്യാത്ത, എന്നാൽ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയാണ് “ടിക്കി ടാക്ക”; ആസിഫ് അലി

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം ടിക്കി ടാക്കയെ കുറിച്ച് മനസ്സ് തുറന്ന് നടൻ ആസിഫ് അലി. ഒറ്റയടിക്ക് ഷൂട്ട് ചെയ്തു തീർക്കാൻ കഴിയാത്ത സിനിമയാണ് ടിക്കി ടാക്കയെന്നും, ഫിസിക്കൽ സ്ട്രെയിൻ എടുക്കേണ്ട സിനിമയാണിതെന്നും ആസിഫ് അലി പറഞ്ഞു. കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

‘കുറച്ചധികം ഫിസിക്കൽ സ്ട്രെയിൻ എടുക്കേണ്ട സിനിമയാണ് ടിക്കി ടാക്ക. അതുകൊണ്ട് ഒറ്റ സ്ട്രെച്ചിന് ആ സിനിമ ഷൂട്ട് ചെയ്തു പോകാൻ കഴിയില്ല. ഞങ്ങൾ ഒരു 10 – 15 ദിവസം ഷൂട്ട് ചെയ്യുകയാണെങ്കിൽ അടുത്ത അഞ്ച് ദിവസം ബ്രേക്ക് എടുക്കും. അല്ലാതെ ഒറ്റയടിക്ക് ഷൂട്ട് ചെയ്‌താൽ തീർന്ന് പോകും’. ആസിഫ് അലി പറഞ്ഞു.

‘വലിയ വാഗ്ദാനങ്ങൾ ഒന്നും ഞാൻ സിനിമയെക്കുറിച്ച് തരുന്നില്ല. കാരണം നമ്മൾ രാവിലെ 6 മണിക്കൊക്കെ എഴുന്നേറ്റ് പോയി കണ്ട വലിയ സിനിമകളൊക്കെ നെഗറ്റീവ് ഇമ്പാക്റ്റ് ആണ് തന്നിട്ടുള്ളത്. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു സിനിമ, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ ആണ് ടിക്കി ടാക്ക. അതിന്റെ ഏറ്റവും നല്ല വേർഷന് വേണ്ടിയിട്ടാണ് ടിക്കി ടാക്ക ട്രൈ ചെയ്യുന്നത്’, ആസിഫ് അലി കൂട്ടിച്ചേർത്തു.

ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ പാക്കഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.