“കന്നടയിലാണ് സേഫ് എന്ന തോന്നല്‍ വന്നു, മമ്മൂട്ടിയുടെ സിനിമയോട് പോലും നോ പറഞ്ഞു”; ഭാവന

','

' ); } ?>

മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാനുളള തീരുമാനം തന്റേത് മാത്രമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. മമ്മൂട്ടിയുടെ സിനിമയോട് പോലും താൻ നോ പറഞ്ഞിരുന്നുവെന്നും, കന്നടയിലാണ് സേഫ് എന്ന തോന്നല്‍ തനിക്ക് വന്നുവെന്നും ഭാവന പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

“മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണം എന്ന് എനിക്ക് പെട്ടെന്ന് തോന്നി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതേയില്ലല്ലോ എന്ന ചിന്തയായിരുന്നു. ആ ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അപ്പോഴും മലയാള സിനിമയിൽ ഉള്ള എന്റെ സുഹൃത്തുക്കൾ എന്റെ വിളിക്കുകയും സിനിമകൾ ചെയ്യണം എന്ന് പറയുകയും ചെയ്തിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്തിന് ഒരു മമ്മൂക്ക സിനിമയോട് വരെ ഞാൻ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആ സമയത്തില്‍ ആ തീരുമാനത്തില്‍ ഞാന്‍ ഓകെയായിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല.” ഭാവന പറഞ്ഞു.

‘നാല്- അഞ്ച് വര്‍ഷത്തെ ബ്രേക്കിന് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ വന്നപ്പോഴും ഞാന്‍ നോ എന്നാണ് പറഞ്ഞത്. ദയവ് ചെയ്ത് ഈ സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോഴും എന്റെ മറുപടി നോ എന്നായിരുന്നു. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ട്, എനിക്ക് നോ പറയേണ്ടി വന്നാലും വിഷമമാവും, എനിക്ക് കേള്‍ക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവര്‍ പലരിലൂടെയും ആ സ്‌ക്രിപ്റ്റ് എന്നിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു, എന്താണ് നീ ഇതില്‍ നിന്ന് നേടുന്നത് എന്ന്. എങ്ങനെയാണോ മലയാള സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്, അതുപോലെ മറ്റൊരു സെക്കന്റില്‍ എടുത്ത തീരുമാനമാണ് ഓകെ തിരിച്ചു വരാം എന്നുള്ളതും. അങ്ങനെ ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയുടെ തിരക്കഥ വായിച്ചത്, അതിഷ്ടപ്പെട്ടു, ചെയ്തു. അതിന് ശേഷം കന്നടയിലും മലയാളത്തിലും ഒരുമിച്ച് സിനിമകള്‍ ചെയ്തു തുടങ്ങി.’ ഭാവന കൂട്ടിച്ചേർത്തു.

അതേ സമയം അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് അനോമി. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.