“പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള മോളെ കുറിച്ചോർത്താണ്, മതിയായില്ലേ?”; ലക്ഷ്മി പ്രിയ

','

' ); } ?>

തനിക്കെതിരായി ചെയ്തൊരു വീഡിയോയ്ക്ക് താഴെ വൈകാരികമായി പ്രതികരിച്ച് കുറിപ്പ് പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ. താൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തതെന്ന് അറിയില്ലെന്നും, പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള മോളെ കുറിച്ചാലോചിച്ചിട്ടാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു. അൻസൂസ് മീഡിയ എന്ന യുട്യൂബ് ചാനലിന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി. നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്ക് എതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് റിയാക്ഷൻ ചെയ്തതായിരുന്നു അൻസൂസ്.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്;

“ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കിൽ.. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിങ്ങൾ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നു മകളുടെ മുഖം ഓർക്കുമ്പോഴാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേൾവികൾ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവർക്ക് ചിലപ്പോൾ എന്റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിർത്തുക. നന്ദി.”

പിന്നാലെ പ്രതികരണവുമായി അൻസൂസും രം​ഗത്ത് എത്തി. “ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയ കാര്യം അന്നത്തെ കുടുംബസം​ഗമത്തില്‍ നടന്ന ആ വോയ്സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂ‌ടെ നിന്നെനെ. പിന്നെ എന്തിന് ലക്ഷ്മി ആത്മഹത്യ ചെയ്യണം? നിങ്ങള്‍ക്ക് ഇതൊന്നും ഏല്‍ക്കില്ലെന്ന് പറഞ്ഞത് ലക്ഷ്മി തന്നെയല്ലേ? എന്തായാലും എന്‍റെ സൈഡില്‍ നിന്ന് എന്തേലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ലക്ഷ്മി..”

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ നിരവധി പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. അമ്മയിൽ വർ​ഗീയത കൊണ്ടുവരാൻ ലക്ഷ്മി ശ്രമിച്ചുവെന്നാണ് ആരോപണം.