
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് പിന്നാലെ മമ്മൂട്ടി സൈബർ അക്രമണം നേരിടുന്ന സാഹര്യത്തിൽ ചർച്ചയായി സംവിധായകന്‍ ദീപു കരുണാകരന്റെ വാക്കുകൾ. മ്മൂട്ടി ഒരിക്കല്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹത്തെ മനസിലായതോടെ അദ്ദേഹത്തോട് ഒരിക്കലും മായാത്ത ആരാധനയായെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മമ്മൂക്ക എന്ന് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും. എനിക്ക് ഇന്നും ആരാധനയുടെ മുകളിലുള്ള ഫിഗറാണ്. എനിക്ക് പക്ഷെ ഫയര്‍മാന്‍ ചെയ്യുന്നതിന് മുമ്പ് ഇതായിരുന്നില്ല മമ്മൂക്കയെക്കുറിച്ചുള്ള ചിന്ത. പുള്ളിക്കാരന്‍ ഭയങ്കര ചൂടനാണ്. ഒരിക്കല്‍ എന്നെ അപമാനിച്ചിട്ടുണ്ട്. ആ അപമാനം എന്റെ മനസിലുണ്ടായിരുന്നു. അമ്മയുടെ ഷോ നടക്കുകയായിരുന്നു. ക്രേസി ഗോപാലന്‍ കഴിഞ്ഞിട്ടാണെന്ന് തോന്നുന്നു. ഞാനും സുഹൃത്തുക്കളുമുണ്ട്. മമ്മൂക്ക നടന്നു വരുന്നത് കണ്ടു. മമ്മൂക്കയോട് സംസാരിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. അവന്മാര്‍ക്ക് മനസിലായി, മമ്മൂക്കയുടെ അടുത്ത് അങ്ങനെ പോയി സംസാരിക്കാനാകില്ലെന്ന്. നീ വേണമെങ്കില്‍ പോയി സംസാരിച്ചോ എന്ന് പറഞ്ഞു.
ഞാന്‍ നേരെ ചെന്നു. മമ്മൂക്കാ എന്നോ ഓര്‍മയുണ്ടോ എന്ന് ചോദിച്ചു. മമ്മൂക്ക ഫോണില്‍ നിന്നും തലെയടുത്ത് നോക്കിയ ശേഷം ആ എന്ന് പറഞ്ഞ് തല തിരിച്ച് പോയി. എനിക്ക് ഇന്‍സള്‍ട്ടായി. ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെയുള്ളൊരു ആളോട് എങ്ങനെ പോയി കഥ പറയും?.” ദീപു പറഞ്ഞു.
“മമ്മൂക്ക നിഷ്‌കളങ്കനാണ്. വേറെ ഏതെങ്കിലും നടന്മാര്‍ ആയിരുന്നുവെങ്കില്‍ ഹായ് ഹലോ നമുക്ക് കാണാം എന്നൊക്കെ പറഞ്ഞ് അഭിനയിക്കുമായിരുന്നു. മമ്മൂക്കയ്ക്ക് പുറമെ കാണിക്കുന്നതല്ലാതെ വേറൊരു വശമില്ല. ഞാന്‍ ഈ സംഭവം മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്. ഇതാണ് എന്റെ കുഴപ്പം അന്ന് ഞാന്‍ വേറെന്തെങ്കിലും ടെന്‍ഷനില്‍ ആയിരുന്നിരിക്കണം എന്നായിരുന്നു മറുപടി. ഇന്നും മമ്മൂക്കയുടെ അടുത്ത് പോകാന്‍ പേടിയാണ്. എന്തെങ്കിലും കാരണത്താല്‍ ആ ബന്ധം തകരുതേ എന്ന് കരുതി ഒരു അകലം പാലിക്കും. വളരെ സൂക്ഷിച്ചേ മമ്മൂക്കയോട് സംസാരിക്കുള്ളൂ. എന്നും അദ്ദേഹം എന്റെ മനസില്‍ ആരാധാനാ ബിംബമായി നില്‍ക്കുകയാണ്.” ദീപു കൂട്ടിച്ചേർത്തു
മമ്മൂട്ടി നായകനായ ഫയര്‍മാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ദീപു. ഈ സിനിമ ചെയ്യുന്നതിന് മുമ്പായിരുന്നു സംഭവം. അന്ന് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യില്ലെന്ന് പോലും ദീപു തീരുമാനിച്ചിരുന്നു.