വേടനെതിരായ ലൈംഗികാതിക്രമ പരാതി; വ്യക്തിവിവരം പുറത്ത് വിടരുതെന്ന് ഹൈക്കോടതിയിൽ ഹർജി നൽകി പരാതിക്കാരി

','

' ); } ?>

തന്റെ വ്യക്തിവിവരം പുറത്തുവിടരുതെന്ന് പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി റാപ്പർ വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതി. യുവതിയുടെ കേസ് രജിസ്റ്റർചെയ്ത പോലീസ് മൊഴിനൽകാൻ ഹർജിക്കാരിക്കു നോട്ടീസ് നൽകിയിരുന്നു. ഇത് തന്നെക്കുറിച്ചുള്ള വിവരം പുറത്തുപോകാൻ ഇടയാക്കുമെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.

ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സി. പ്രതീപ് കുമാർ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
2020-ൽ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസസ്ഥലത്തെത്തിയ ഹർജിക്കാരിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി പരാതി പോലീസിന് കൈമാറുകയായിരുന്നു.

ഡോക്ടറായ യുവതിയായിരുന്നു വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകി ആദ്യത്തെ പരാതിക്കാരി. കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ഉണ്ടായതിനെത്തുടർന്ന് വിവിധ താമസസ്ഥലങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ പീഡനമുണ്ടായെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും, സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2019ൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോൺ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വേടൻ അറിയിച്ചു. 2021 ആഗസ്റ്റിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവർത്തിച്ച വേടൻ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്ലാറ്റിലെത്തി ദിവസങ്ങൾ താമസിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിൻ ടിക്കറ്റ് എടുത്തു നൽകാൻ 8,356 രൂപയും ചെലവഴിച്ചു.

വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താൻ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോർട്ട് കാണുകയും, വേടൻ തൻ്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്‌തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് വേടനെതിരെ ചുമത്തിയിരുന്നത്.