“മത വികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞു”; ബജ്‌രംഗി ഭായ്ജാനി’ലെ സെൻസർബോർഡ് ഇടപെടലിനെ കുറിച്ച് സംസാരിച്ച് സംവിധായകൻ

','

' ); } ?>

സല്‍മാന്‍ ഖാന്‍ ചിത്രം ‘ബജ്‌രംഗി ഭായ്ജാന്‍’ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് നേരിടേണ്ട വന്ന ഘട്ടത്തെക്കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകന്‍ കബീര്‍ ഖാന്‍. ‘ഒരു പാക് മതപുരോഹിതന്റെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്ന സംഭാഷണം ഒരുമതവിഭാഗത്തിന്റെ വികാരംവ്രണപ്പെടുത്തിയേക്കുമെന്ന് പറഞ്ഞ് നീക്കംചെയ്യാന്‍’ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നാണ് കബീര്‍ ഖാന്‍ പറയുന്നത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍, ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ‘ബജ്‌രംഗി ഭായ്ജാന്‍’ പോലൊരു ചിത്രം നിര്‍മിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഓം പുരിയുടെ കഥാപാത്രം സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട് യാത്രപറയുന്ന രംഗമുണ്ട്. പാകിസ്താനിലാണത് നടക്കുന്നത്. ഖുദാ ഹാഫിസ് എന്ന് പറയാന്‍ മടിക്കുന്നതുകണ്ട സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട്, നിങ്ങള്‍ എന്താണ് പറയാറ്, ജയ് ശ്രീറാം എന്നല്ലേ എന്ന് ഓം പുരിയുടെ കഥാപാത്രം ചോദിച്ചു. ഒരുമടിയും കൂടാതെ ഓം പുരിയുടെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്നു. എന്നാല്‍ ആ ഭാഗം ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കാരണം ചോദിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് അത് ഇഷ്ടമാവില്ലെന്നായിരുന്നു മറുപടി. താനൊരു മുസ്ലിമാണെന്നും അതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി’, കബീര്‍ ഖാന്‍ പറഞ്ഞു.