
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് പ്രശസ്ത മലയാളചിത്രമായ ആടുജീവിതം പുറത്തായതിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെ, അവാർഡ് നിർണയ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ഒമാൻ മരുഭൂമിയിലും ഇന്ത്യയിലുമായി ചിത്രീകരിച്ച സിനിമയ്ക്കായി മലയാള സിനിമാ പ്രേമികൾക്കും നിരൂപകർക്കുമിടയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. നിരൂപക പ്രശംസ നേടിയ ആടുജീവിതം ഒൻപത് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയിരുന്നു.
ജൂറിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ആടുജീവിതം ദേശീയ അവാർഡിനായി സമർപ്പിച്ചിരുന്നുവെങ്കിലും, പ്രാരംഭ ഘട്ടത്തിൽ തന്നെ പുറന്തള്ളപ്പെടുകയായിരുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കും. ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവൺ ഈസ് എ ഹീറോയും മാത്രമാണ് പ്രധാന വിഭാഗങ്ങളിൽ അവസാനഘട്ടമുണ്ടായിരുന്ന മലയാളചിത്രങ്ങൾ.
ആടുജീവിതം മികച്ച പിന്നണി ഗായകൻ, ഗാനരചന, മേക്കപ്പ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി സമർപ്പിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ “പെരിയൊനെ റഹ്മാനെ” എന്ന ഗാനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ശരിയായ ഇംഗ്ലീഷ് പരിഭാഷ സമർപ്പിച്ചില്ലെന്ന സാങ്കേതിക പിഴവുകൾ കാരണം ചിത്രം അവാർഡുകളിൽ നിന്നും പുറത്തായി. കൂടാതെ, ചിത്രത്തിന്റെ തിരക്കഥാ ആഡപ്റ്റേഷനിലും, അഭിനയത്തിലും സ്വാഭാവികത ഇല്ലെന്ന അഭിപ്രായം ജ്യൂറി അംഗങ്ങളിലുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ആശുതോഷ് ഗോവരിക്കറും അഭിപ്രായപ്പെട്ടു.
കെ.ആർ. ഗോകുലിന്റെ പ്രകടനം ജൂറിയിൽ പരാമര്ശിച്ചിരുന്നുവെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള നിലവാരം പ്രതിസന്ധിയായി. മികച്ച നടനുള്ള വിഭാഗത്തിൽ വിജയരാഘവൻ, മനോജ് ബാജ്പേയ്, ധനുഷ്, തുടങ്ങിയവർ പരിഗണനയിലുണ്ടായിരുന്നു. വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും ഉർവശി അതേ വിഭാഗത്തിൽ മികച്ച സഹനടിയെന്ന അവാർഡും നേടി. സിനിമാ പ്രേമികൾ പ്രതീക്ഷിച്ച പാർവതി, ആടുജീവിതം തുടങ്ങിയ പ്രകടനങ്ങൾക്കായുള്ള അവാർഡുകൾ അവസാന നിമിഷം നഷ്ടപ്പെട്ടു. ജൂറി അംഗം വ്യക്തമാക്കി
മലയാളത്തിൽ നിന്നുള്ള ജൂറി അംഗമായ പ്രദീപ് നായർ, ദി കേരള സ്റ്റോറി മികച്ച സംവിധായക ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ‘കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രോപഗണ്ട ചിത്രത്തിന് ദേശീയ ബഹുമതി നൽകുന്നത് എങ്ങനെയാണ് ന്യായീകരിക്കുന്നത് എന്നതായിരുന്നു പ്രദീപ് നായരുടെ നിലപാട്. എന്നാൽ ജൂറിയിലെ ഭൂരിപക്ഷ അംഗങ്ങൾ ഈ സിനിമയിലെ സാമൂഹിക പ്രാധാന്യമാണ് മുൻതൂക്കം കണ്ടത്.
ഉള്ളൊഴുക്ക് മികച്ച മലയാളചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നിൽ അവയിലെ എഴുത്ത്, സംവിധാനം, സാങ്കേതികവശങ്ങൾ എന്നിവയ്ക്കുള്ള അഭിനന്ദനമുണ്ടായിരുന്നുവെന്നും, എന്നാൽ മികച്ച സംവിധായകനുള്ള അവാർഡ് ദി കേരള സ്റ്റോറിക്ക് നൽകിയതിനെ താൻ എതിർത്തിട്ടും ഭൂരിപക്ഷ വോട്ടുകൾ മൂലം തീരുമാനം മാറ്റാനായില്ലെന്നും പ്രദീപ് പറഞ്ഞു.ജൂഡ് ആന്റണി ജോസഫിന്റെ 2018 ചിത്രത്തിന്റെ വലിയ ക്യാൻവാസ്, പ്രളയവേളയുടെ പ്രതിഫലനം മുതലായതിന്റെ അടിസ്ഥാനത്തിലാണ് മികച്ച പ്രൊഡക്ഷൻ ഡിസൈൻ അവാർഡ് ലഭിച്ചത്.
ആടുജീവിതം മികച്ച പിന്നണി ഗായകൻ, ഗാനരചന, മേക്കപ്പ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി സമർപ്പിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ “പെരിയൊനെ റഹ്മാനെ” എന്ന ഗാനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ശരിയായ ഇംഗ്ലീഷ് പരിഭാഷ സമർപ്പിച്ചില്ലെന്ന സാങ്കേതിക പിഴവുകൾ കാരണം ചിത്രം അവാർഡുകളിൽ നിന്നും പുറത്തായി. കൂടാതെ, ചിത്രത്തിന്റെ തിരക്കഥാ ആഡപ്റ്റേഷനിലും, അഭിനയത്തിലും സ്വാഭാവികത ഇല്ലെന്ന അഭിപ്രായം ജ്യൂറി അംഗങ്ങളിലുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ആശുതോഷ് ഗോവരിക്കറും അഭിപ്രായപ്പെട്ടു.
കെ.ആർ. ഗോകുലിന്റെ പ്രകടനം ജൂറിയിൽ പരാമര്ശിച്ചിരുന്നുവെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള നിലവാരം പ്രതിസന്ധിയായി. മികച്ച നടനുള്ള വിഭാഗത്തിൽ വിജയരാഘവൻ, മനോജ് ബാജ്പേയ്, ധനുഷ്, തുടങ്ങിയവർ പരിഗണനയിലുണ്ടായിരുന്നു. വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും ഉർവശി അതേ വിഭാഗത്തിൽ മികച്ച സഹനടിയെന്ന അവാർഡും നേടി. സിനിമാ പ്രേമികൾ പ്രതീക്ഷിച്ച പാർവതി, ആടുജീവിതം തുടങ്ങിയ പ്രകടനങ്ങൾക്കായുള്ള അവാർഡുകൾ അവസാന നിമിഷം നഷ്ടപ്പെട്ടു.
രഞ്ജൻ പ്രമോദിന്റെ ഓ ബേബി, മികച്ച എഡിറ്റിങ്, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചെങ്കിലും അവാർഡ് നേടാനായില്ല. പൂക്കാലം ചിത്രത്തിലെ വിജയരാഘവന്റെ കഥാപാത്രം കേന്ദ്രീകരിച്ചുള്ള മേക്കപ്പ് മികച്ചതായിരുന്നെങ്കിലും, അവാർഡ് നേടാൻ പര്യാപ്തമല്ലെന്ന് ജൂറി വിലയിരുത്തി. മികച്ച പശ്ചാത്തല സംഗീതത്തിനായി ഉള്ളൊഴുക്ക് ചിത്രത്തിലെ സുഷിൻ ശ്യാം പരിഗണനയിലുണ്ടായിരുന്നെങ്കിലും, ഹിന്ദി ചിത്രം ആനിമലിനാണ് അവാർഡ് ലഭിച്ചത്.
മികച്ച സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നോൺ-ഫീച്ചർ ഫിലിം, കുട്ടികളുടെ ചിത്രം, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ മലയാള സിനിമയുടെ എൻട്രികൾ ഉണ്ടായിരുന്നില്ല.